മെഡിസെപ് പദ്ധതി തുടങ്ങാന്‍ സര്‍ക്കാറിന് ഹൈക്കോടതി അനുമതി

മെഡിസെപ് പദ്ധതി തുടങ്ങാന്‍ സര്‍ക്കാറിന് ഹൈക്കോടതി അനുമതി. പെന്‍ഷന്‍കാര്‍ക്കും, സര്‍ക്കാര്‍ ജീവനക്കാര്‍ക്കുമുള്ള സൗജന്യ ചികിത്സ പദ്ധതിയാണ് മെഡിസെപ് പദ്ധതി. പദ്ധതി നടപ്പാക്കുന്നതിനെതിരെ റിലയന്‍സ് ഇന്‍ഷുറന്‍സ് കമ്പനി നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി.

2019 ല്‍ റിലയന്‍സ് ഇന്‍ഷുറന്‍സ് കമ്പനിയെയായിരുന്നു പദ്ധതിയ്ക്ക് ആദ്യം തിരഞ്ഞെടുത്തത്. എന്നാല്‍ ചികിത്സ നല്‍കാനുള്ള സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികള്‍ ഒരുക്കുന്നതില്‍ റിലയന്‍സ് കമ്പനിയ്ക്ക് കഴിഞ്ഞില്ല. ഇതേ തുടര്‍ന്ന് സര്‍ക്കാര്‍ കരാര്‍ റദ്ദാക്കുകയും വീണ്ടും പദ്ധതിയ്ക്കായി താല്‍പ്പര്യപത്രം ക്ഷണിക്കുകയുമായിരുന്നു. നേരത്തെ പരാജയപ്പെട്ട റിലയന്‍സിനെ ഇതില്‍ പങ്കെടുക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ വിലക്കിയിരുന്നു. ഈ നടപടി തെറ്റാണെന്നായിരുന്നു കമ്പനിയുടെ വാദം.