എകെജി സ്മൃതി മ്യൂസിയത്തിന് മുഖ്യമന്ത്രി ശിലയിട്ടു

നവോത്ഥാന മുന്നേറ്റത്തിനൊപ്പം എകെജിയും അദ്ദേഹം നേതൃത്വം നല്‍കിയ കമ്യൂണിസ്റ്റ് പ്രസ്ഥാനവും നടത്തിയ പ്രവര്‍ത്തനങ്ങളാണ് കേരളത്തില്‍ ജാതീയമായ വേര്‍തിരിവ് ഇല്ലാതാക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പെരളശേരിയിലെ പള്ളിയത്ത് എ.കെ.ജി സ്മൃതി മ്യൂസിയത്തിന് തറക്കല്ലിട്ട് പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.

കേരളത്തിന്‍റെ സാമൂഹ്യ നേട്ടങ്ങള്‍ക്ക് പിന്നില്‍ നവോത്ഥാന പ്രസ്ഥാനങ്ങളുടെ ഇടപെടല്‍ മാത്രമാണ് എന്ന നിഗമനം ശരിയല്ലെന്നും നവോത്ഥാന പ്രസ്ഥാനങ്ങള്‍ ശക്തമായിരുന്ന പല സംസ്ഥാനങ്ങളിലും പിന്നീട് അതിനനുസരിച്ച മാറ്റങ്ങള്‍ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.മക്രേരി വില്ലേജില്‍ സര്‍ക്കാര്‍ ഏറ്റെടുത്ത 3.21 ഏക്കറിലാണ് മ്യൂസിയം നിര്‍മിക്കുന്നത്.