സിഗ്നല്‍ മെസ്സേജിങ് ആപ്ലിക്കേഷന്റെ സേവനം അന്താരാഷ്ട്ര തലത്തില്‍ തടസ്സപ്പെട്ടു. ഇന്നലെ വൈകിട്ട് എട്ടര മുതലാണ് സിഗ്നലില്‍ പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. ദശലക്ഷക്കണക്കിന് പുതിയ ഉപയോക്താക്കള്‍ വന്നതാണ് പ്രശ്‌നങ്ങള്‍ക്കു കാരണമെന്ന് സിഗ്നല്‍ സിഇഒ അരുണ ഹര്‍ദര്‍ വ്യക്തമാക്കി.
സാങ്കേതിക തടസ്സങ്ങള്‍ നേരിടേണ്ടി വന്നു,എന്നാൽ വേഗത്തില്‍ തിരിച്ചെത്താനുള്ള ശ്രമങ്ങളിലാണെന്നും സിഗ്നല്‍ ട്വിറ്ററില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഓണ്‍ലൈന്‍ സര്‍വീസിലേക്ക് തിരിച്ചെത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. സ്വകാര്യതയ്ക്കാണ് തങ്ങളുടെ പ്രധാന മുന്‍ഗണന. ശേഷി വര്‍ധിപ്പിക്കുക എന്നത് രണ്ടാമത്തേതു മാത്രമാണെന്നും കമ്പനി വ്യക്തമാക്കി.