കണ്ണൂരില്‍ യുവാവിന്റെ മൃതദേഹം കനാലില്‍ കണ്ടെത്തിയ സംഭവം; ഒരാള്‍ അറസ്റ്റില്‍

കണ്ണൂര്‍ പൊതുവാച്ചേരിയില്‍ പ്രജീഷിനെ കൊന്ന് കനാലില്‍ തള്ളിയ കേസില്‍ ഒരാള്‍ അറസ്റ്റിലായി. കസ്റ്റഡിയിലെടുത്ത പനയത്താംപറമ്പ് സ്വദേശി പ്രശാന്താണ് അറസ്റ്റിലായത്. മുഖ്യപ്രതിയായ അബ്ദുല്‍ ഷുക്കൂറിന് വേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജ്ജിതമായി നടക്കുകയാണ്.

ഇന്നലെയാണ് പുതുവാച്ചേരിയില്‍ കൈകാലുകള്‍ കയറുപയോഗിച്ച് ബന്ധിച്ച നിലയില്‍ യുവാവിന്റെ മൃതദേഹം കനാലില്‍ കണ്ടെത്തിയത്.ഷുക്കൂര്‍, റിയാസ് എന്നിവര്‍ പ്രതികളായ മരം മോഷണ കേസില്‍ പ്രജീഷ് സാക്ഷി പറഞ്ഞിരുന്നു. അതിലുള്ള വിരോധമാണ് കൊലയ്ക്ക് കാരണമെന്നാണ് പൊലീസ് പറയുന്നത്.

 

മരം മോഷണക്കേസ് പ്രതികള്‍ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ് പ്രജീഷിനെ കാണാതായത്. റിയാസിനെ നേരത്തെ കസ്റ്റഡിയിലെടുത്ത് വിട്ടയച്ചിരുന്നു. സംഭവത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്നും പോലീസ് അന്വേഷിക്കും.
പ്രജീഷിന്റെ സംസ്‌കാരം ഇന്ന് 11 മണിക്ക് പയ്യാമ്പലത്ത് നടക്കും.