ജില്ലാ ഭരണക്കൂടം തടഞ്ഞു വച്ചിരിക്കുന്നുവെന്ന് ആരോപിച്ച് ഹത്റാസ് പെൺകുട്ടിയുടെ കുടുംബം. വീട്ടുതടങ്കലിൽ നിന്ന് മോചിപ്പിക്കാൻ ജില്ലാ ഭരണക്കൂടത്തിന് നിർദേശം നൽകണമെന്നുകാണിച്ച് കുടുംബം അലഹബാദ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു.
വീടിനുള്ളിൽ തന്നെ കഴിയണമെന്ന് ജില്ലാ ഭരണക്കൂടം കർശന താക്കീത് നൽകിയെന്ന് കുടുംബം ആരോപിക്കുന്നു. ജനങ്ങളെ കാണാൻ അനുവദിക്കണമെന്നും ഹർജിയിൽ അഭ്യർത്ഥിച്ചിട്ടുണ്ട്.
അതേസമയം, ഹാത്റസ് പ്രതികൾ അന്വേഷണസംഘത്തിന് കത്തെഴുതി. കുറ്റം ചെയ്തിട്ടില്ലെന്നാണ് നാല് പ്രതികളുടെയും അവകാശവാദം. കൊലപാതകത്തിന് പിന്നിൽ പെൺക്കുട്ടിയുടെ ബന്ധുവെന്നും പ്രതികൾ ആരോപിച്ചു. പെൺക്കുട്ടിയെ കുടുംബം മർദിച്ചുവെന്നും കുറ്റപ്പെടുത്തിയിട്ടുണ്ട്.