സംസ്ഥാനത്തെ സ്കൂളുകൾ നാളെ തുറക്കും. പത്ത് പ്ലസ് ടു ക്ലാസ്സുകളാണ് തുടങ്ങുക.രക്ഷിതാക്കളുടെ സമ്മതപത്രം നിർബന്ധിതമാക്കി സംസ്ഥാനത്തെ സി.ബിഎസ്.ഇ സ്കൂളുകളും നാളെ തുറക്കും.അധ്യയനവർഷം തുടങ്ങി ഏഴു മാസത്തിനു ശേഷമാണ് സംസ്ഥാനത്തെ സ്കൂളുകൾ തുറക്കുന്നത്.
കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചുകൊണ്ടായിരിക്കും ക്ലാസ്. മാര്‍ച്ച് 16 വരെ ക്ലാസുകള്‍ ക്രമീകരിക്കാനാണ് നിര്‍ദേശം.ജൂൺ ഒന്ന് മുതൽ ആരംഭിച്ച ഓൺലൈൻ ക്ലാസുകളുടെ സംശയദൂരീകരണവും റിവിഷനുമാണ് ക്ലാസുകളുടെ ലക്‌ഷ്യം.ഇതോടൊപ്പം മാതൃകാ പരീക്ഷകളുമുണ്ടാക്കും.പരീക്ഷയ്ക്ക് ചോദിക്കുന്ന പാഠഭാഗങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അധ്യാപകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഡിജിറ്റല്‍ ക്ലാസുകളിലെ പ്രകടനം, ക്ലാസ് ടെസ്റ്റുകള്‍, ഇനിയുള്ള ക്ലാസുകളിലെ മികവ് എന്നിവ അടിസ്ഥാനമാക്കിയാകും നിരന്തര മൂല്യനിര്‍ണയമെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് പറഞ്ഞു.