മുൻമന്ത്രി ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്യാൻ ആരംഭിച്ചു

പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുൻമന്ത്രി ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്യാൻ ആരംഭിച്ചു. ഇബ്രാഹിംകുഞ്ഞ് ചികിത്സയിലുള്ള കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് ചോദ്യം ചെയ്യൽ. വിജിലൻസ് ഡിവൈഎസ്പി ശ്യാംകുമാറിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘമാണ് ചോദ്യം ചെയ്യുന്നത്. വൈകിട്ട് 5 മണി വരെ ചോദ്യം ചെയ്യാനാണ് കോടതിയുടെ അനുമതി.തിരുവനന്തപുരത്ത് നിന്നുള്ള വിജിലൻസ് സംഘം രാവിലെ ഒൻപത് മണിയോടെയാണ് കൊച്ചിയിലെ ആശുപത്രിയിൽ എത്തിയത്. വിജിലൻസ് ഡിവൈഎസ്പി ശ്യാംകുമാറിന്റെ നേതൃത്വത്തിലാണ് നടപടികൾ. രാവിലെ ഒമ്പതുമുതൽ 12 വരെയും ഉച്ചകഴിഞ്ഞ് മൂന്നുമുതൽ അഞ്ചുവരെയുമാണ് ചോദ്യം ചെയ്യാൻ സമയമനുവദിച്ചിട്ടുള്ളത്. കൊവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചായിരിക്കണം ചോദ്യം ചെയ്യലെന്നും ഓരോ മണിക്കൂറിനുമിടയിൽ 15 മിനിറ്റ് വിശ്രമമനുവദിക്കണമെന്നും നിർദേശമനുസരിച്ചാണ് ചോദ്യം ചെയ്യുന്നത്.