സമാധാന അന്തരീക്ഷം തകർക്കാനുള്ള ആർ എസ് എസ് ശ്രമത്തിന്റെ ഫലമാണ് കൊല്ലം മണ്‍റോതുരുത്തിലെ സിപിഐഎം പ്രവർത്തകന്റെ കൊലപാതകം എന്ന് സിപി ഐ എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. ബിജെപി കൊലപാതകങ്ങളെ അംഗീകരിക്കുന്ന പാർട്ടിയാണെന്നും ജനങ്ങളെ അണിനിരത്തി രാഷ്ട്രീയമായി ഒറ്റപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. കൊല്ലം മണ്‍റോതുരുത്തിലേത് ആസൂത്രിത കൊലപാതകമാണെന്ന് അപലപിക്കാൻ യു ഡി എഫ് തയ്യാറായിട്ടില്ലെന്നും മാധ്യമങ്ങൾ ഇക്കാര്യങ്ങൾ റിപ്പോർട്ട് ചെയ്യാൻ ഭയപ്പെടുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മണ്‍ട്രോത്തുരുത്ത് സ്വദേശി മണിലാല്‍ ആണ് കുത്തേറ്റ് മരിച്ചത്. പട്ടം തുരുത്ത് സ്വദേശി അശോകനാണ് കൊല നടത്തിയത്. ഇയാളെ പൊലീസ് പിടികൂടി. സംഭവത്തില്‍ പ്രതിഷേധിച്ച് കൊല്ലത്ത് ഇന്ന് അഞ്ച് പഞ്ചായത്തുകളില്‍ ഹര്‍ത്താല്‍ ആചരിക്കും. മണ്‍ട്രോത്തുരുത്ത്, കിഴക്കേകല്ലട, പേരയം, കുണ്ടറ, പെരിനാട് എന്നീ പഞ്ചായത്തുകളില്‍ പകല്‍ ഒന്നു മുതല്‍ വൈകിട്ട് നാലു വരെയാണ് ഹര്‍ത്താല്‍.