

കൊച്ചി: അശ്ലീല ചിത്രങ്ങളിൽ അഭിനയിച്ച് പണം സമ്പാദിച്ചെന്ന പരാതിയില്‍ തനിക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടി ശ്വേതാ മേനോൻ ഹൈക്കോടതിയെ സമീപിച്ചു. അന്വേഷണ നടപടികൾ അടിയന്തരമായി സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ട് ഹർജി നൽകി. കേസ് അടിസ്ഥാന രഹിതമാണ് എന്നതടക്കമുള്ള നിയമോപദേശം ലഭിച്ച സാഹചര്യത്തിലാണ് ശ്വേതയുടെ നീക്കം. ഹർജി ഇന്നു തന്നെ പരിഗണിക്കണമെന്നും ആവശ്യപ്പെട്ടു

മാർട്ടിൻ മേനാച്ചേരിയുടെ പരാതിയില്‍ കൊച്ചി സെന്‍ട്രല്‍ പൊലീസ് ആണ് ശ്വേതാ മേനോനെതിരെ കേസ് എടുത്തത്. പാലേരിമാണിക്യം. രതിനിര്‍വേദം, ശ്വേത മേനോന്റെ പ്രസവം ചിത്രീകരിച്ച കളിമണ്ണ്, ഗര്‍ഭ നിരോധന ഉറയുടെ പരസ്യ ചിത്രം എന്നിവ ചൂണ്ടിക്കാട്ടിയാണ്
പരാതിക്കാരന് പോലീസിനെയും കോടതിയെയു സമീപിച്ചത്. ഈ ചിത്രങ്ങളിലെ അശ്ലീല രംഗങ്ങള്‍ സമൂഹ മാധ്യമങ്ങളിലും അശ്ലീല സൈറ്റുകളിലും പ്രചരിക്കുന്നുണ്ടെന്ന് പറഞ്ഞാണ് പരാതി. കോടതി നിര്‍ദ്ദേശ പ്രകാരം ഐടി നിയമത്തിലെ 67 (എ) വകുപ്പ് പ്രകാരവും അനാശാസ്യ പ്രവര്‍ത്തന നിരോധന നിയമ പ്രകാരവുമാണ് ശ്വേതക്കെതിരെ കേസെടുത്തത്

