കൂട്ട ആത്മഹത്യക്ക് പിന്നില്‍ കട ബാധ്യതയെന്ന് സംശയം; തലസ്ഥാനത്തെ ഞെട്ടിച്ച് 4 പേർ ജീവനൊടുക്കി

തിരുവനന്തപുരം: വക്കം വെളിവിളാകം ക്ഷേത്രത്തിന് സമീപമാണ് ഒരു കുടുംബത്തിലെ 4 പേർ ആത്മഹത്യ ചെയ്‌തത്. അച്ഛനെയും അമ്മയെയും രണ്ടു മക്കളെയുമാണ് വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. വക്കം ഫാർമേഴ്‌സ് സഹകരണ ബാങ്ക് ജീവനക്കാരന്‍
അനിൽകുമാര്‍, ഭാര്യ ഷീജ, മക്കളായ ആകാശ്, അശ്വിൻ എന്നിവരാണ് മരിച്ചത്. ആകാശിനും അശ്വിനും 20ഉം 25ഉം വയസാണ് പ്രായം. വീട്ടിലെ ഹാളിൽ ആണ് തൂങ്ങി മരിച്ചത്.

കട ബാധ്യതയാണ് ആത്മഹത്യ ചെയ്യാനുള്ള കാരണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.ലോൺ അടക്കമുള്ള സാമ്പത്തിക ബാധ്യതകൾ ഉണ്ടെന്നാണ് വിവരം. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികള്‍ നടത്തി.