നായയുടെ കടിയേറ്റ കുഞ്ഞുമായി ആശുപത്രിയിലേക്ക് പോവുകയായിരുന്ന അമ്മയെയും ഭര്‍തൃ സഹോദരനെയും ഹെല്‍മെറ്റ് വയ്ക്കാത്തതിന് പോലീസ് തടഞ്ഞതിന് പിന്നാലെ ബൈക്കില്‍ നിന്ന് വീണ 3 വയസുകാരി ലോറി കയറി മരിച്ചു. കര്‍ണാടകയിലെ മാണ്ഡ്യയിലാണ് ദാരുണ സംഭവം നടന്നത്
ഹൃഷിക എന്ന മൂന്ന് വയസുകാരിയാണ് മരിച്ചത്. ഹെല്‍മെറ്റ് വയ്ക്കാത്തതിന് പൊലീസ് തടയുകയും വാഹനത്തില്‍ പിടിച്ചുലച്ചപ്പോള്‍ നിലത്ത് വീണ കുഞ്ഞിന്‍റെ ദേഹത്ത് കൂടി ലോറി കയറിയെന്നാണ് വീട്ടുകാർ ആരോപിക്കുന്നത്.
ഇതോടെ നാട്ടുകാരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. സംഭവവുമായി ബന്ധപ്പെട്ട് 3 എഎസ്‌ഐമാരെ മാണ്ഡ്യ ജില്ലാ പൊലീസ് സൂപ്രണ്ട് സസ്‌പെന്‍ഡ് ചെയ്തു. ജനരോഷം പ്രദേശത്ത് മണിക്കൂറുകള്‍ നീണ്ട ഗതാഗത ക്കുരുക്കുണ്ടാക്കി. 3 പൊലീസുകാര്‍ക്കെതിരെ നടപടിയെടുത്തെന്ന്
എസ് പി അറിയിച്ചതിനെ തുടര്‍ന്നാണ് പ്രതിഷേധക്കാര്‍ പിരിഞ്ഞു പോയത്
നായ കടിച്ചതിനെ തുടര്‍ന്ന് ഹൃഷികയെ അടിയന്തര ചികിത്സയ്ക്കായി മാതാവ് വാണിയും ഭര്‍തൃസഹോദരനും മദ്ദൂരിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് ആദ്യം എത്തിച്ചത്. എന്നാല്‍ അവിടെ നിന്നും മാണ്ഡ്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലേക്ക് പോകാന്‍ നിര്‍ദേശിക്കുകയായിരുന്നുഅവിടേക്ക് പോകുന്ന വഴി പഴയ ബെംഗളൂരു-മൈസൂരു ഹൈവേയിലെ സ്വര്‍ണസന്ദ്രയ്ക്ക് സമീപം വാഹന പരിശോധനക്കിടെ പൊലീസ് ഇവരെ തടയുകയായിരുന്നു.
അമിത രക്തസ്രാവം മൂലം സംഭവ സ്ഥലത്തു വെച്ച് തന്നെ കുട്ടി മരിച്ചു
എന്നാൽ പരിശോധനയ്ക്ക് ശേഷം ഇവരെ വിട്ടതിനു പിന്നാലെ അമിത വേഗതയില്‍ വന്ന ഒരു വാഹനം ബൈക്കിനരികിലൂടെ പോയപ്പോള്‍ കുഞ്ഞ് തെറിച്ചു വീഴുകയും പിന്നാലെ വന്ന ലോറി ദേഹത്ത് കൂടി കയറിയിറങ്ങുകയുമായിരുന്നു എന്നാണ് പോലീസ് പറയുന്നത്