ബഹിരാകാശത്തെ ആശയ വിനിമയ രംഗത്ത് പുതിയൊരു നാഴികക്കല്ല് സൃഷ്ടിക്കാന്‍ ഒരുങ്ങുകയാണ് നാസ.
ചന്ദ്രനില്‍ ആദ്യമായി മൊബൈല്‍ നെറ്റ് വര്‍ക്ക് സ്ഥാപിക്കപ്പെടുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇന്റൂയിറ്റീവ് മെഷീനിന്റെ ഐഎം-2 ദൗത്യത്തിന്റെ ഭാഗമായാണ് നോക്കിയയുമായി ചേര്‍ന്ന് ചന്ദ്രനില്‍ മൊബൈല്‍ നെറ്റ് വര്‍ക്ക് സ്ഥാപിക്കുന്നത്.
ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററില്‍ നിന്ന് ഇന്ത്യന്‍ സമയം ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് വിക്ഷേപണം. മാര്‍ച്ച് ആറിനാണ് പേടകം ചൊവ്വയില്‍ ഇറങ്ങുക
നോക്കിയ വികസിപ്പിച്ച ലൂണാര്‍ സര്‍ഫേസ് കമ്മ്യൂണിക്കേഷന്‍ സിസ്റ്റം (എല്‍.എസ്.സി.എസ്) എന്ന സാങ്കേതിക വിദ്യയാണ് അഥീന ലാന്ററില്‍ ചന്ദ്രനിലെത്തുക. ഭൂമിയില്‍ ഉപയോഗിക്കുന്ന അതേ സെല്ലുലാര്‍ സാങ്കേതിക വിദ്യയാണ് ചന്ദ്രോപരിതലത്തില്‍ കണക്ടിവിറ്റി എത്തിക്കുന്നതിനായി ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്.ഈ നെറ്റ് വര്‍ക്കിന്റെ സഹായത്തോടെ ഉയര്‍ന്ന നിലവാരത്തില്‍ വീഡീയോ സ്ട്രീം ചെയ്യാനും കമാന്റ്-കണ്ട്രോള് ആശയവിനിമയങ്ങള്‍ എളുപ്പമാക്കാനും ലാന്ററും ചാന്ദ്ര വാഹനങ്ങളും തമ്മിലുള്ള ഡാറ്റാ കൈമാറ്റം സുഗമമാക്കാനും സാധിക്കും
ഇന്റൂയിറ്റീവ് മെഷീന്‍സിന്റെ മൈക്രോ നോവ ഹോപ്പര്‍, ലൂണാര്‍ ഔട്ട്പോസ്റ്റിന്റെ മൊബൈല്‍ ഓട്ടോണമസ് പ്രോസ്പെക്ടിങ് പ്ലാറ്റ്ഫോം (മാപ്പ്) റോവര്‍ എന്നീ രണ്ട് വാഹനങ്ങളാണ് അഥീന ലാന്ററില്‍ പര്യവേക്ഷണങ്ങള്‍ക്കായി ചന്ദ്രനിലെത്തുക. നോക്കിയയുടെ ഉപകരണങ്ങള്‍ ഉപയോഗിച്ച് പുതിയ
നെറ്റ് വര്‍ക്കിന്റെ സഹായത്തോടെയാണ് ഇത് ലാന്ററുമായി വിവര വിനിമയം നടത്തുക