റിപ്പബ്ലിക് ദിനാശംസകള്‍ നേര്‍ന്ന് പ്രധാന മന്ത്രി .സ്വാതന്ത്ര്യസമര സേനാനികളുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാന്‍ ഒന്നിച്ച് മുന്നേറാമെന്ന് റിപ്പബ്ലിക് ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. സ്വാതന്ത്യത്തിന്റെ എഴുപത്തിനാലാം വര്‍ഷത്തിലെ റിപ്പബ്ലിക് ദിനം ഏറെ വിശേഷപ്പെട്ടതാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. വിപുലമായ പരിപാടികളാണ് രാജ്യതലസ്ഥാനത്ത് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. ദേശീയ യുദ്ധ സ്മാരകത്തില്‍ പ്രധാനമന്ത്രി പുഷ്പചക്രം സമര്‍പ്പിച്ചതോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കമായത്. ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുള്‍ ഫത്താഹ് എല്‍ സിസിയാണ് ഇത്തവത്തെ മുഖ്യാതിഥി. പ്രൗഡഗംഭീരമായ റിപ്പബ്ലിക് ദിന പരേഡാണ് നടക്കുന്നത്. നാരീശക്തിയും സ്ത്രീ ശാക്തീകരണത്തിന്റെ നാടോടി പാരമ്പര്യവും എന്നതാണ് ഇത്തവണ കേരളം ഒരുക്കുന്ന ടാബ്ലോയുടെ പ്രമേയം. 24 അംഗ വനിതാ സംഘമാണ് ബേപ്പൂര്‍ ഉരുവിന്റെ മാതൃകയിലുള്ള ബേപ്പൂര്‍ റാണിയെന്ന് പേരിട്ട ടാബ്ലോയില്‍ അണിനിരക്കുന്നത്.