ചലച്ചിത്ര അക്കാദമി അധഃപതിച്ചെന്ന ഗണേഷ് കുമാറിന്റെ പരാമർശത്തിനെതിരെ അക്കാദമി ചെയര്മാന് രഞ്ജിത്ത് രംഗത്ത് . ഇത്തരത്തിലൊരു പരാമർശം ഗണേഷിന്റേ ഭാഗത്തു നിന്ന് ഉണ്ടാകാൻ പാടില്ലായിരുന്നു എന്ന് രഞ്ജിത്ത് പ്രതികരിച്ചു. ഗണേഷിന് അറിവില്ലാത്തത് കൊണ്ടോ ആരോ തെറ്റിദ്ധരിപ്പിച്ചതോ ആകാം എന്നാണ് രഞ്ജിത്ത് പറയുന്നത്.
ഐഎഫ്എഫ്കെ നടത്തിപ്പ് മാത്രമായി അക്കാദമി അധപ്പതിച്ചെന്നും , ഫെസ്റ്റിവല്‍ നടത്താനും ഫിലിം അവാര്‍ഡ് കൊടുക്കാനുമുള്ള ഓഫീസ് ആയി അക്കാദമി അധഃപതിച്ചെന്നായിരുന്നു ഗണേഷിന്റെ വിമര്‍ശനം.. സിനിമയെ അടുത്തറിയാനും സിനിമയുടെ പാഠം ഉള്‍ക്കൊള്ളാനും സഹായിക്കുന്നതാകണം അക്കാദമിയുടെ പ്രവര്‍ത്തനം.ഇന്നലെ നിയമസഭ പുസ്തക മേളയിലെ സിനിമയെ കുറിച്ചുള്ള ചര്‍ച്ചയിലാണ് മുന്‍ സിനിമാ മന്ത്രി കൂടിയായ ഗണേഷ് കുമാറിന്റെ ചലച്ചിത്ര അക്കാദമിയെ പറ്റിയുള്ള വിമർശനം .
മന്ത്രി ആയിരുന്ന ഗണേഷിന് തെറ്റിദ്ധാരണയുണ്ട്. കാര്യങ്ങള്‍ നേരിട്ട് ബോധ്യപ്പെടാന്‍ അക്കാദമി ഓഫീസ് സന്ദര്‍ശിക്കാമെന്നും രഞ്ജിത്ത് വ്യക്തമാക്കി. കൂടാതെ, അക്കാദമി ചെയ്യുന്ന പതിനഞ്ചോളം കാര്യങ്ങളുടെ വിശദാംശങ്ങളും വാര്‍ത്താകുറിപ്പില്‍ ചെയര്മാന് ചൂണ്ടിക്കാട്ടുന്നുണ്ട്.