സർവകലാശാലകളിലെ ചാൻസലർ പദവിയിൽനിന്ന് ഗവർണറെ മാറ്റുന്ന ബില്ലുകൾ രാഷ്ട്രപതിക്ക് അയയ്ക്കാൻ നിയമോപദേശം. രാജ്ഭവന്റെ നിയമോപദേഷ്ടാവ് ഗോപകുമാരൻനായരാണ് നിയമോപദേശം നൽകിയത് .ഗവർണറെ ബാധിക്കുന്ന കാര്യത്തിൽ സ്വയം തീരുമാനമെടുക്കരുതെന്നാണ് നിയമോപദേശം.ഇതോടെ, ഗവർണറെ ചാൻസലർ സ്ഥാനത്തുനിന്നും നീക്കാനുള്ള സർക്കാരിന്റെ നീക്കം ഉടനെയെങ്ങും ലക്ഷ്യം കാണാനിടയില്ല .
ചാന്‍സലർ സ്ഥാനത്തുനിന്നും ഗവർണറെ പുറത്താക്കുന്ന രണ്ടു ബില്ലുകൾ ഒഴികെ കഴിഞ്ഞ നിയമസഭാ സമ്മേളനം പാസാക്കിയ 17 ബില്ലുകൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അംഗീകരിച്ചിരുന്നു.ചാൻസലർ ബിൽ ഗവർണറെ ബാധിക്കുന്നതിനാൽ തനിക്കു മുകളിലുള്ളവർ തീരുമാനിക്കട്ടെ എന്നായിരുന്നു ഗവർണറുടെ നിലപാട് . ബില്‍ രാഷ്ട്രപതിക്ക് അയച്ചാൽ തീരുമാനം വൈകും.
14 സർവകലാശാലകളുടെ ചാൻസലർ പദവിയിൽനിന്നും ഗവർണറെ നീക്കി, പകരം വിവിധ മേഖലകളിലെ വിദഗ്ധരെ നിയമിക്കുന്നതിനുള്ളതാണ് രണ്ടു ബില്ലുകൾ.