ഡെന്‍സിയുടെ മരണത്തിലെ ദുരൂഹത : രണ്ടര വര്‍ഷത്തിന് ശേഷം റീ പോസ്റ്റ്‌മോര്‍ട്ടം

അബുദാബിയില്‍ 2 കൊല്ലം മുമ്പ് മരിച്ച ചാലക്കുടി സ്വദേശിനി ഡെന്‍സിയുടെ മൃതദേഹാവശിഷ്ടങ്ങള്‍ റീ പോസ്റ്റ്‌മോര്‍ട്ടത്തിനായി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഡെന്‍സിയുടെ മരണത്തിലെ ദുരൂഹതകളുടെ ചുരുളഴിക്കാനാണ് പോസ്റ്റ്‌മോര്‍ട്ടം. ഡെന്‍സിയുടെ മരണം കൊലപതകമാണോ എന്ന് ഉറപ്പിക്കാനാണ് രണ്ടു വര്‍ഷത്തിന് ശേഷമുള്ള പോസ്റ്റ്മോര്‍ട്ടം. പാരമ്പര്യ വൈദ്യനെ തട്ടിക്കൊണ്ടു പോയി കൊന്ന കേസിലെ പ്രധാന പ്രതി നിലമ്പൂര്‍ കൈപ്പഞ്ചേരി സ്വദേശി ഷൈബിന്‍ അഷ്‌റഫാണു ഡെന്‍സിയെ കൊലപ്പെടുത്തിയത് എന്നാണ് സംശയം. ലഭ്യമായ മൃതദേഹ അവശിഷ്ടങ്ങളില്‍ നിന്ന് തെളിവുകള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ എന്ന് പൊലീസ് അറിയിച്ചു. ഇന്ന് തന്നെ മൃതദേഹം തിരിച്ചെത്തിച്ച് അടക്കം ചെയ്യും. ശാസ്ത്രീയ റിപ്പോര്‍ട്ട് ലഭിക്കാന്‍ ഒരു മാസമെങ്കിലും സമയമെടുക്കും.