സംസ്ഥാനത്ത് കൊവിഡ് കാലത്ത് പോക്സോ കേസുകളുടെ എണ്ണം കൂടി. ലോക്ഡൗൺ കാലങ്ങളിൽ കുട്ടികൾ വീടുകാർക്കൊപ്പം കഴിഞ്ഞ സന്ദർഭങ്ങളിൽ തന്നെയായിരുന്നു കൂടുതൽ പീഡനങ്ങളും നടന്നത്. അടുത്തിടെ ഗർഭഛിദ്രത്തിന് അനുമതി തേടി ഹൈക്കോടതിയിലെത്തിയ പോക്സോ കേസുകളിലെ വലിയൊരു ശതമാനം ഇരകൾ ആക്രമിക്കപ്പെട്ടതും സ്വന്തം വീടുകാരിൽ നിന്ന് തന്നെയാണ് എന്നാണ് ലഭ്യമാകുന്ന വിവരം.