ആരാധക പ്രഭയില്‍ ചിറയ്ക്കല്‍ കാളിദാസന്‍

ഇന്ന് ലോക ഗജദിനം. സിനിമാതാരങ്ങള്‍ക്കുള്ള പോലെ ആരാധകരുള്ള, തലയെടുപ്പുള്ള കൊമ്പന്‍ ചിറയ്ക്കല്‍ കാളിദാസനാണ് ഇപ്പോള്‍ കേരളത്തിന്റെ അഭിമാനതാരം. ബാഹുബലിയെന്ന ബ്രഹ്‌മാണ്ഡചിത്രത്തില്‍ അഭിനയിച്ചതോടെ ചിറയ്ക്കല്‍ കാളിദാസന്റെ ഖ്യാതി മലയാളക്കരയുടെ പുറത്തേക്ക് നീണ്ടു. ചിറയ്ക്കല്‍ മധു ഒറ്റപ്പാലത്തു നിന്നാണ് ഉയരത്തിലൊന്നാമന്‍മാരുടെ നിരയിലുള്ള ചിറയ്ക്കല്‍ കാളിദാസനെ കേരളത്തില്‍ എത്തിച്ചത്. അതിനുശേഷം കാളിദാസന്‍ അഭിനയിച്ച സിനിമകളേറെയാണ്. ബ്രഹ്‌മാണ്ഡ ചലച്ചിത്രമായ ബാഹുബലിയിലൂടെ മലയാളമണ്ണ് കടന്ന ഖ്യാതി. ക്യാമറ കണ്ടാല്‍ എവിടെ നില്‍ക്കണം എന്ന് കാളിദാസനറിയാമെന്ന് ചിറയ്ക്കല്‍ മധു പറയുന്നു. ദില്‍സെ, ചന്ദ്രോത്സവം, ബാഹുബലി ഇങ്ങനെ നിരവധി ചിത്രങ്ങളില്‍ ചിറക്കല്‍ കാളിദാസന്‍ അഭിനയിച്ചിട്ടുണ്ട്. ചെറുപ്പത്തില്‍ കുട്ടിക്കുറുമ്പുകാട്ടിയിരുന്നുവെങ്കിലും ഇപ്പോള്‍ ശാന്തതയാണ് പ്രകൃതമെന്ന് പാപ്പാന്‍ വിനോദ് പറയുന്നു. ആനത്തറവാട്ടില്‍ നിന്ന് അരക്കിലോമീറ്ററപ്പുറമുള്ള ചിറയ്ക്കല്‍ ക്ഷേത്രത്തിലേക്കുള്ള നടവഴില്‍ ആളുകള്‍ കാളിയുടെ വരവിന് കാത്ത് നില്‍ക്കും.
സ്നേഹം പങ്കുവയ്ക്കും. ചിറയ്ക്കല്‍ ആനത്തറവാട്ടിലെ മുടിചൂടാമന്നനായിരുന്ന മഹാദേവന്റെ തുടര്‍ച്ചയായാണ് കാളിദാസനെ കരുതുന്നത്.