ഇടതുപക്ഷ ആശയ പ്രചാരണത്തിന് വേണ്ടിയാണ് കണ്ണൂര്‍ സര്‍വകലാശാലയ്‌ക്ക് ലഭിക്കുന്ന യുജിസി ഫണ്ട് ഉപയോഗിക്കുന്നതെന്ന് യുവമോർച്ച സംസ്ഥാന അധ്യക്ഷന്‍ പ്രഫുല്‍ കൃഷ്ണ. സര്‍വകലാശാലയില്‍ മാനദണ്ഡങ്ങള്‍ അട്ടിമറിച്ച് നിയമനങ്ങള്‍ നടക്കുന്നു.
സിപിഎമ്മിന്റെയും  ഡിവൈഎഫ്‌ഐയുടെയും നേതാക്കന്മാരുടെ ഭാര്യമാര്‍ക്ക് ജോലി കൊടുക്കാനുള്ള സ്ഥലമായി സര്‍വകലാശാലകളെ പിണറായി മാറ്റിയെന്നും മന്ത്രി ആര്‍ ബിന്ദു നടത്തിയത് സത്യപ്രതിജ്ഞ ലംഘനമാണെന്നും പ്രഫുല്‍ കൃഷ്ണ പറഞ്ഞു.

സര്‍വകലാശാലയിലേക്ക് മാര്‍ച്ച് നടത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകരെ പോലീസ് ബലം പ്രയോഗിച്ച്അറസ്റ്റ് ചെയ്തു നീക്കി.