

കൊച്ചി: അശ്ലീല ചിത്രങ്ങളിൽ അഭിനയിച്ച് പണം സമ്പാദിച്ചെന്ന പരാതിയില്‍ നടി ശ്വേത മേനോനെതിരെ പൊലീസ് കേസെടുത്തു. പൊതുപ്രവർത്തകനായ മാർട്ടിൻ മേനാച്ചേരിയുടെ പരാതിയിൽ കൊച്ചി സെന്‍ട്രല്‍ പൊലീസ് ആണ് കേസ് എടുത്തത്. ശ്വേത മേനോന് അഭിനയിച്ച മലയാള ചിത്രങ്ങളും ഗര്‍ഭ നിരോധന ഉറയുടെ പരസ്യവും ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയത്. ശ്വേത അഭിനയിച്ച പാലേരിമാണിക്യം. രതിനിര്‍വേദം, കളിമണ്ണ്, ഒരു ഗര്‍ഭനിരോധന ഉറയുടെ പരസ്യ ചിത്രം എന്നിവയാണ് കേസിനാധാരമായി പരാതിക്കാരന് ചൂണ്ടിക്കാട്ടിയത്. സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്കി പ്രേക്ഷകര്‍ കണ്ടതും ഇപ്പോഴും പൊതു മധ്യത്തില്‍ ലഭ്യവുമായ ചിത്രങ്ങളാണ് ഇവ.

പൊലീസ് ആദ്യം അവഗണിച്ച പരാതിയായിരുന്നു ഇത്. എന്നാല്‍ പരാതിക്കാരന് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചു. തുടര്‍ന്ന് കോടതി നിര്‍ദേശ പ്രകാരമാണ് സെന്‍ട്രല്‍ പോലീസ് കേസെടുത്തത്. ഈ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലും അശ്ലീല സൈറ്റുകളിലും പ്രചരിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയത്. ഐടി നിയമത്തിലെ 67 (എ) വകുപ്പ് പ്രകാരവും അനാശാസ്യ പ്രവര്‍ത്തന നിരോധന നിയമ പ്രകാരവുമാണ് കേസ്

