

ബെംഗളൂരു;
ബലാത്സംഗക്കേസിൽ
ജെഡിഎസ് മുൻ എംപി പ്രജ്വൽ രേവണ്ണ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. ശിക്ഷ നാളെ വിധിക്കും.
ബംഗളൂരുവിലെ ജനപ്രതിനിധികളുടെ പ്രത്യേക കോടതിയുടേതാണ് വിധി.
എച്ച് ഡി ദേവഗൗഡയുടെ ചെറു മകനാണ്
പ്രജ്വൽ രേവണ്ണ.
ഹോലെനരസിപുര സ്റ്റേഷനിൽ 2024ൽ രജിസ്റ്റർ ചെയ്ത ബലാത്സംഗ കേസിലാണ് പ്രജ്വൽ രേവണ്ണ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്.
പ്രജ്വൽ രേവണ്ണയുടെ
ബംഗളൂരുവിലെ
വീട്ടിൽ ഫാം തൊഴിലാളിയായിരുന്ന 47കാരിയായ സ്ത്രീയെ ഭീഷണിപ്പെടുത്തി ഫാം ഹൗസിൽ വെച്ചും
വീട്ടിൽ വെച്ചും ബലാത്സംഗം ചെയ്തു എന്ന കേസിലാണ് വിധി വന്നത്

സമാനമായ 3 കേസുകൾ കൂടി പ്രജ്വൽ രേവണ്ണയ്ക്ക് എതിരെ ഉണ്ട്. പീഡനത്തിന് ഇരയാക്കിയ സ്ത്രീകളുടേത് അടക്കം രണ്ടായിരത്തിലധികം വീഡിയോ ക്ലിപ്പുകൾ ഫോണിൽ പകർത്തി സൂക്ഷിച്ചതിന് സൈബർ നിയമ പ്രകാരമുള്ള കേസും ഇതില്‍പ്പെടും.
ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് കർണാടകയിൽ വലിയ കോളിളക്കം സൃഷ്ടിച്ച കേസായിരുന്നു ഇത്. ഹാസനിൽ നിന്ന് വീണ്ടും മത്സരിച്ചെങ്കിലും പ്രജ്വൽ രേവണ്ണക്ക് വന്‍ തോല്‍വിയാണ് നേരിടേണ്ടി വന്നത്

