

കോഴിക്കോട്; 2021ൽ പിജി ചെയ്യുന്ന സമയത്താണ് വേടനുമായി ഇൻസ്റ്റഗ്രാം വഴി പരിചപ്പെടുന്നതെന്നാണ് ഡോക്ടറായ
യുവതിയുടെ പരാതിയില്‍ പറയുന്നത് വേടന് ഇൻസ്റ്റഗ്രാം വഴി പങ്ക് വെച്ച ഇൻറർവ്യൂകളും, പാട്ടുകളും കണ്ട് ആകൃഷ്ടയായി യുവതി മെസേജ് അയക്കുകയും ഇരുവരും ഫോൺ നമ്പറുകൾ കൈമാറുകയും ചെയ്തു . പിന്നീട് തന്നെ ഇഷ്ടമാണെന്നും, വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്നും വേടൻ പറഞ്ഞിരുന്നതായി യുവതി പരാതിയിൽ പറയുന്നു. ഒരു ദിവസം ഫെയ്സ്ബുക്ക് പേജിലൂടെ വന്ന ഒരു പോസ്റ്റിനെ കുറിച്ച് സംസാരിക്കാനുണ്ടെന്നും കാണണമെന്നും പറഞ്ഞ് വേടൻ യുവതിയെ ഫോണിൽ വിളിച്ചു. ഉച്ചയോടെ വേടൻ യുവതി താമസിച്ച കോഴിക്കോട് കോവൂരിലെ ഫ്ലാറ്റിലെത്തി. പോസ്റ്റിനേക്കുറിച്ച് സംസാരിക്കുന്നതിനിടെ ചുംബിച്ചോട്ടെ എന്ന് ചോദിച്ചു. അതിന് താൻ സമ്മതിച്ചുവെന്നും യുവതിയുടെ മൊഴിയിലുണ്ട്. എന്നാല്‍ ചുംബിച്ചതിന് പിന്നാലെ വേടൻ തന്നെ കിടക്കയിലേക്ക് തള്ളിയിട്ട് സമ്മതമില്ലാതെ ബലാൽസംഗം ചെയ്തെന്നും പരാതിയില്‍ പറയുന്നു. ഇത് ചോദിച്ചതോടെ വിവാഹം കഴിച്ചോളാമെന്ന് പറഞ്ഞെന്നുമാണ് പരാതിയിൽ വിശദീകരിക്കുന്നത്.

ഈ സംഭവത്തിന് ശേഷം 3 ദിവസം കഴിഞ്ഞാണ് വേടൻ യുവതിയുടെ ഫ്ലാറ്റിൽ നിന്ന് പോയത്. പിന്നീട് ഇരുവരും ബന്ധം തുടർന്നു. 2021 ഡിസംബറിൽ തന്റെ പുതിയ പാട്ടിറക്കാൻ വേടൻ യുവതിയോട് പതിനായിരം രൂപ ആവശ്യപ്പെട്ടു. 2021 മുതൽ 2023 വരെ പല വട്ടമായി മുപ്പതിനായിരത്തിലേറെ രൂപ നൽകിയിട്ടുണ്ടെന്നും പരാതിയിലുണ്ട്. പലവട്ടം വേടന് യാത്ര ചെയ്യാനുള്ള ട്രെയിൻ ടിക്കറ്റ് താനാണ് ബുക്കു ചെയ്തു നൽകിയതെന്നും യുവതി പറയുന്നു. 8,356/- രൂപയുടെ ട്രെയിൻ ടിക്കറ്റാണ് ബുക്ക് ചെയ്ത് നൽകിയത്

2022 മാർച്ച് , ജൂൺ മാസങ്ങളിൽ പല ദിവസങ്ങളിൽ വേടൻ തന്റെ ഫ്ലാറ്റിൽ തങ്ങിയിട്ടുണ്ടെന്നും ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടുവെന്നും പരാതിയിൽ വിശദീകരിക്കുന്നു. പഠനം പൂർത്തിയാക്കിയ ഡോക്ടർ 2022 ഓഗസ്റ്റിൽ കൊച്ചിയിൽ ജോലിയിൽ പ്രവേശിച്ചു. കൊച്ചിയിൽ താമസിച്ചിരുന്ന ഫ്ലാറ്റിലും വേടനെത്തി ദിവസങ്ങളോളം താമസിച്ചു. 2023 മാർച്ചിൽ വേടന്റെ കൂട്ടുകാരന്റെ കൊച്ചിയിലെ വീട്ടിൽ വെച്ചും തന്നെ ലൈംഗികമായി ഉപദ്രവിച്ചുവെന്നും യുവതിയുടെ പരാതിയിലുണ്ട്.
2023 ജൂലായ് 14 ന് കൊച്ചിയിലെ ഹോട്ടലിൽ സംഗീത നിശയിൽ പങ്കെടുക്കാനായി വീണ്ടും വരുമെന്ന് പറഞ്ഞാണ് വേടൻ അന്ന് മടങ്ങിയത്. എന്നാൽ പറഞ്ഞ ദിവസം വേടൻ എത്തിയില്ല. ഇതോടെ വേടന്റെ സുഹൃത്തുക്കളായ ഋഷി, ഡാബ്സി, അയൂബ എന്നിവരെ വിളിച്ചിരുന്നുവെന്നും യുവതി വെളിപ്പെടുത്തി. ജൂലൈ 15ന് -രാവിലെ യുവതിയുടെ ഫ്ലാറ്റിൽ വേടനെത്തി. വേടൻ്റെ മൂന്ന് സുഹൃത്തുക്കളും ഫ്ലാറ്റിലുണ്ടായിരുന്നു. വളരെ ദേഷ്യത്തിലെത്തിയ വേടൻ തന്നോട് മോശമായി പെരുമാറി, താൻ ടോക്സിക് ആണെന്നും, മറ്റുള്ള പെൺകുട്ടികളുമായി സെക്സ് ചെയ്യാൻ അനുവദിക്കുന്നില്ലെന്നും വേടൻ സുഹൃത്തുക്കളോട് പറഞ്ഞു. തുടർന്ന് നമുക്ക് പിരിയാമെന്ന് പറഞ്ഞ് വേടനും സുഹൃത്തുക്കളും ഫ്ലാറ്റ് വിട്ടുപോയി. ഉടൻ തന്നെ ഫോൺ ചെയ്തതോടെ പിന്നീട് സമാധാനമായി സംസാരിക്കാം എന്ന് പറഞ്ഞ് ഫോൺ കട്ട് ചെയ്തു. പിന്നീട് പലവട്ടം വിളിച്ചെങ്കിലും വേടൻ ഫോൺ എടുത്തില്ലെന്നും പരാതിയിൽ പറയുന്നു.
വേടൻ ബന്ധം അവസാനിപ്പിച്ച് പോയത് കടുത്ത മാനസിക സംഘർഷത്തിലാക്കിയെന്നും ചികിൽസ തേടേണ്ടി വന്നുവെന്നും യുവതി പറയുന്നു. വേടൻ ജീവിതത്തിലേക്ക് തിരിച്ചു വരുമെന്ന പ്രതീക്ഷയിലായിരുന്നു, ആളുകൾ എങ്ങനെ പ്രതികരിക്കും എന്ന ഭയം കൊണ്ടാണ് താൻ മൊഴി നൽകാൻ വൈകിയതെന്നും യുവതി വിശദീകരിക്കുന്നു.
വേടൻ ദുരുപയോഗം ചെയ്തതായി യൂട്യൂബ് ചാനലിലൂടെ ഒരു പെൺകുട്ടി വെളിപ്പെടുത്തിയ പോസ്റ്റ് കാണാനിടയായി, അടുത്തയിടെ തൻ്റെ ആദ്യ പ്രണയമെന്ന് പറഞ്ഞ് പങ്കുവച്ച വിഡിയോയും കണ്ടതോടെയാണ് തൻ്റെ ദുരനുഭവം വെളിപ്പെടുത്താൻ തയ്യാറായതെന്നും പെൺകുട്ടി പറയുന്നു
