കൊച്ചി; നടന്‍ നാദിർഷായുടെ പൂച്ച ചത്തത് ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. പൂച്ചയെ കൊന്നതല്ലെന്നും കഴുത്തിൽ ചരടിട്ട് കെട്ടിവലിച്ച പാടുകളില്ലെന്നുമാണ് റിപ്പോർട്ടിലുള്ളത്. പൂച്ച ഹൃദ്രോഗി ആയിരുന്നു എന്നും പരിശോധനയിൽ കണ്ടെത്തി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പൊലീസിന് കൈമാറി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന് ശേഷം പെറ്റ് ആശുപത്രിക്കെതിരെ കേസെടുക്കാമെന്നായിരുന്നു പൊലീസിൻ്റെ നിലപാട്. റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തിൽ ആശുപത്രിക്കെതിരെ കേസെടുക്കില്ലെന്ന് പൊലീസ് അറിയിച്ചു
ജൂൺ 15നാണ് വളര്‍ത്തു പൂച്ചയെ കൊന്നെന്ന പരാതിയുമായി നടന്‍ നാദിർഷ രംഗത്തെത്തിയത്. എറണാകുളം പെറ്റ് ഹോസ്പിറ്റലിനെതിരെയായിരുന്നു ആരോപണം ഉന്നയിച്ചത്. ഗ്രൂം ചെയ്യിക്കാനാണ് പൂച്ചയെ ഹോസ്പിറ്റലിൽ എത്തിച്ചത്. ഡോക്ടറുടെ അഭാവത്തിൽ പൂച്ചയ്ക്ക് ജീവനക്കാർ സഡേഷൻ നൽകിയതാണ് മരണ കാരണമെന്നാണ് നാദിർഷാ ആരോപിച്ചത്. പൂച്ചയെ കഴുത്തിൽ കുരിക്കിട്ട് വലിച്ച് കൊണ്ടുപോകുന്നത് മകൾ കണ്ടെന്നും നാദിർഷായുടെ പരാതിയിൽ ആരോപിച്ചിരുന്നു