മധുവിധുവിനിടെ നവ വരൻ കൊല്ലപ്പെട്ട സംഭവം: യുപിയില്‍ എത്തിച്ചത് ബോധം കെടുത്തിയെന്ന് ഭാര്യ, ചോദ്യം ചെയ്യലിനോട് സഹകരിക്കാതെ ഭാര്യ

ലഖ്നൗ: മേഘാലയിൽ മധുവിധുവിനിടെ നവവരൻ കൊല്ലപ്പെട്ട സംഭവത്തിൽ ചോദ്യം ചെയ്യലിനോട് സഹകരിക്കാതെ പ്രതിയായ ഭാര്യ സോനം. തന്നെ ബോധം കെടുത്തിയാണ് ഉത്തർപ്രദേശിൽ എത്തിച്ചതെന്ന് സോനം മൊഴി നൽകി. അതേസമയം സോനത്തിന്റെ ആൺ സുഹൃത്ത് എന്ന് പൊലീസ് സംശയിക്കുന്ന രാജ് കുശ്വഹ, കൊല്ലപ്പെട്ട രാജ രഘുവൻഷിയുടെ സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തതായി ബന്ധുക്കൾ പറഞ്ഞു. സോനത്തിനെ മേഘാലയ പൊലീസിന് യുപി പൊലീസ് കൈമാറിയിരിക്കുകയാണ്ഉടൻ തന്നെ മേഘാലയയിൽ എത്തിച്ച് തെളിവെടുപ്പ് അടക്കമുള്ള നടപടിക്രമങ്ങൾ ആരംഭിക്കുമെന്ന് പൊലീസ് അറിയിച്ചു

സോനത്തിന് മറ്റൊരു പുരുഷനുമായി ബന്ധമുണ്ടായിരുന്നതായും ഭർത്താവിന്റെ കൊലപാതകം വാടക കൊലയാളികളുടെ സഹായത്തോടെ സോനം ആസൂത്രണം ചെയ്തതാണെന്നും പൊലീസ് നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഭർത്താവ് രാജ രഘുവംശിയുടെ മൃതദേഹം മലയിടുക്കിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയതിന് ദിവസങ്ങൾക്ക് ശേഷമാണ് സോനത്തിനെ കണ്ടെത്തിയത്. മേഘാലയയിൽ ഹണിമൂൺ ആഘോഷിക്കവേ കുറ്റകൃത്യം നടപ്പിലാക്കാൻ സോനം മധ്യപ്രദേശിൽ നിന്നുള്ള വാടക കൊലയാളികളെ സജ്ജമാക്കുകയായിരുന്നു. മേഘാലയയിൽ എത്തിയ ദമ്പതികളെ മെയ് 23-നാണ് കാണാതായത്