ബെംഗളൂരു അനേക്കലിലെ ചന്ദാപുര ഹൈവേയിലാണ് നാടിനെ നടുക്കിയ സംഭവം.
ഇന്നലെ രാത്രി ഹെബ്ബഗൊഡി ഹീലാലിഗെ ഗ്രാമത്തിലാണ് കൊലപാതകം നടന്നത്. 26 കാരിയായ മാനസയെ ഭർത്താവ് ശങ്കർ മഴു ഉപയോഗിച്ച്ക്കൊ ലപ്പെടുത്തുകയായിരുന്നു. ഇവരുടെ തല വെട്ടിയെടുത്ത് സ്കൂട്ടറിൽ വെച്ച് കീഴടങ്ങാനായി പൊലീസ് സ്റ്റേഷനിലേക്ക് പോകുകയായിരുന്നു എന്നാണ് ഇയാള്‍ നൽകിയിരിക്കുന്ന മൊഴി. ശങ്കറിനെ പൊലീസ് അറസ്റ്റ് ചെയ്തു
അനേക്കലിൽ നിന്ന് ചന്ദാപുരയിലേക്കുള്ള ഹൈവേയിൽ വെച്ച് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസിന്റെ ക്വിക് റെസ്പോൺസ് ടീമാണ് ശങ്കറിനെ പിടികൂടിയത്. രക്തമൊലിക്കുന്ന വസ്ത്രം ധരിച്ച് ശങ്കര്‍ സ്കൂട്ടറോടിച്ച് അതിവേഗത്തിൽ പോകുകയായിരുന്നു. ഇയാളെ പിന്തുടർന്ന് തടഞ്ഞ് നിർത്തിയപ്പോഴാണ് സ്കൂട്ടറിന്റെ ഫുട്ബോർഡിൽ വെട്ടിയെടുത്ത നിലയിൽ സ്ത്രീയുടെ തല കണ്ടത്. പൊലീസിന്റെ ചോദ്യത്തിന് ഇത് തന്റെ ഭാര്യയാണെന്നും താൻ കൊന്നതാണെന്നും ശങ്കര്‍ ഭാവഭേദമില്ലാതെ മറുപടി നൽകുകയായിരുന്നുവത്രെ.
ഭാര്യയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിന് കാരണം. ഇരുവരും തമ്മില്‍ വഴക്കായതോടെ ശങ്കര്‍ ഭാര്യയെ ഉപേക്ഷിക്കുകയായിരുന്നു. ഭാര്യ മറ്റൊരു സ്ഥലത്ത് പേയിംഗ് ഗസ്റ്റായി താമസിച്ച് വരിയാണ്. കഴിഞ്ഞ ദിവസം
മകളെ കാണാന്‍ എത്തിയ ഭാര്യയുമായി വീണ്ടും തർക്കമുണ്ടാവുകയും കഴുത്തറത്ത് കൊലപ്പെടുത്തുകയുമായിരുന്നു. ഇരുവരും 5 വർഷങ്ങൾക്ക് മുൻപാണ് വിവാഹിതരായത്. ഇവർക്ക് മൂന്ന് വയസുള്ള ഒരു മകളുണ്ട്