ഛത്തിസ്ഗഡ് : നാരായണ്‍പുരിലെ അബുജ്മദ് വന മേഖലയിലുണ്ടായ ഏറ്റുമുട്ടലിലാണ് 30 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചത് തലയ്ക്ക് ഒരു കോടി രൂപ വിലയിട്ടിരുന്ന മാവോയിസ്റ്റ് നേതാവ് ബസവരാജും കൊല്ലപ്പെട്ടവരിലുണ്ട്. ഇവരില്‍ നിന്നും എ.കെ 47 ഉള്‍പ്പടെയുള്ള ആയുധങ്ങളും പിടിച്ചെടുത്തു.
ഏറ്റുമുട്ടല്‍ തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്.
വനത്തിൽ വെച്ചുള്ള സുരക്ഷാ സേനയുടെ പരിശോധനയ്ക്കിടെ മാവോയിസ്റ്റുകൾ വെടിയുതിർക്കുകയായിരുന്നു. നാരായൺപൂർ, ദന്തേവാഡ, ബീജാപുർ, കൊണ്ടഗാവ് മേഖലകളിൽ ഏതാനും ദിവസമായി സുരക്ഷ സേന തിരച്ചിൽ തുടരുന്നുണ്ടായിരുന്നു. ഛത്തീസ്‌ഗഡ്- തെലങ്കാന അതിർത്തിയിൽ കഴിഞ്ഞമാസം ‘ബ്ളാക്ക് ഫോറസ്റ്റ്’ എന്ന പേരിൽ വൻ മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷൻ നടത്തിയിരുന്നു. അതിന്‍റെ തുടര്‍ച്ചയാണിതെന്ന് സുരക്ഷാ സേന അറിയിച്ചു