കൊച്ചി; ഇന്ത്യന്‍ യുദ്ധക്കപ്പലായ ഐഎൻഎസ് വിക്രാന്തിന്റെ ലൊക്കേഷൻ തേടിയ പ്രതിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങളുമായി പോലീസ്.
ലൊക്കേഷൻ തേടി ഫോൺ ചെയ്തതിന് പിടിയിലായ കോഴിക്കോട് സ്വദേശി മുജീബ് റഹ്മാന്‍ മാനസിക പ്രശ്നമുള്ള ആളാണെന്നും
2021 മുതൽ ചികിത്സ തേടുന്നുണ്ടെന്നും കൊച്ചി കമ്മീഷണർ പുട്ടവിമലാദിത്യ അറിയിച്ചു.
ഇയാൾക്ക് ഏതെങ്കിലും സംഘടനകളുമായി ബന്ധമുള്ളതായി തെളിവില്ല. ഇയാളെ കസ്റ്റഡിയിൽ വാങ്ങും. പ്രതി ഇതുവരെ കുറ്റം സമ്മതിച്ചിട്ടില്ലെന്നും
കമ്മീഷണർ പുട്ടവിമലാദിത്യ അറിയിച്ചു.
ഇന്ത്യ-പാക് സംഘർഷത്തിനിടെ കൊച്ചി നേവൽ ബേസിൽ വിളിച്ചാണ് ഐഎൻഎസ് വിക്രാന്തിന്റെ ലൊക്കേഷൻ സംബന്ധിച്ച വിവരം ശേഖരിക്കാൻ ഇയാള്‍ ശ്രമം നടത്തിയത്. വെള്ളിയാഴ്ച രാത്രിയാണ് കൊച്ചി നേവൽ ബേസ് ആസ്ഥാനത്തെ ലാൻ്റ് ഫോണിൽ പ്രധാനമന്ത്രിയുടെ ഓഫിസിൽ നിന്നെന്ന വ്യാജേന വിളിച്ചത്. രാഘവൻ എന്ന പേര് പറഞ്ഞാണ് ഐഎൻഎസ് വിക്രാന്തിന്റെ ലൊക്കേഷൻ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കാൻ ശ്രമിച്ചത്. സംഭവത്തിൽ നേവിയുടെ പരാതിയിൽ ഹാർബർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.
ഇന്നാണ് ഫോൺ വിളിച്ച കോഴിക്കോട് സ്വദേശി പൊലീസ് പിടിയിലായത്. ഹാർബർ പൊലീസ് ആണ് ഇയാളെ കസ്റ്റഡിയിലെടുത്തത്