യുവതിയെ കൊന്ന് ഭർത്താവ് ആത്മത്യ ചെയ്തതെന്ന് നിഗമനം; കുവൈത്തിനെ നടുക്കി മലയാളി നഴ്സ് ദമ്പതികളുടെ മരണം

കുവൈറ്റ് സിറ്റി: ഏറെ ഞെട്ടലോടെയാണ് കുവൈത്തിലെ മലയാളി നഴ്സ് ദമ്പതികളുടെ മരണം പുറം ലോകമറിയുന്നത്. അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിന് സമീപമുള്ള ഫ്‌ളാറ്റിലാണ് മലയാളി നഴ്സ് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയത്. എറണാകുളം സ്വദേശികളായ സൂരജ്, ബിൻസി ദമ്പതികളാണ് മരിച്ചത്. രണ്ടുപേരും കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിലെ ജീവനക്കാരായിരുന്നു.
സൂരജ് ജാബർ ആശുപത്രിയിലും ബിൻസി പ്രതിരോധ മന്ത്രാലയത്തിലെ സ്റ്റാഫ് നഴ്‌സുമായിരുന്നു

കഴുത്തറത്ത നിലയിൽ ബിൻസിയുടെ മൃതദേഹവും അടുത്തായി സൂരജിന്റെ മൃതദേഹവും കണ്ടെത്തുകയായിരുന്നു.രക്തം ഹാളിൽ നിറഞ്ഞിരുന്നതായും റിപ്പോർട്ടിൽ പറയുന്നു. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തുവെന്നാണ് നിഗമനമെന്നും പൊലീസ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു

രാത്രിയിൽ
ദമ്പതികൾ തമ്മിൽ വഴക്കിടുന്നതിന്റെയും സ്ത്രീ നിലവിളിക്കുന്നതിന്റെയും ശബ്ദം കേട്ടതായി അയൽക്കാർ മൊഴി നൽകിയിട്ടുണ്ട് .
എന്നാൽ വാതിൽ അടച്ചിരുന്നതിനാൽ ഇടപെടാൻ സാധിച്ചില്ലെന്നും പൊലീസിനോട് ഇവര്‍ വിശദീകരിച്ചു.
അയൽക്കാർ സംശയത്തെത്തുടർന്ന് ഫ്ലാറ്റ് സെക്യൂരിറ്റിയെ വിവരം അറിയിച്ചു. തുടർന്ന് അവര്‍ കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻസ് റൂമിലേക്ക് വിവരമെത്തിച്ചു. ഫർവാനിയ പൊലീസ് ഉദ്യോഗസ്ഥർ സംഭവ സ്ഥലത്തെത്തി ഡോർ തകർത്ത് അകത്ത് പ്രവേശിച്ചപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയതെന്നാണ് പൊലീസ് റിപ്പോർട്ട്

കുവൈത്തിലായിരുന്ന
2 മക്കളെ നാട്ടിലെ സ്കൂളിൽ ചേർത്ത് ഓസ്ട്രേലിയയിലേക്ക് പോകാനുള്ള തയ്യാറെടുപ്പുമായി ദിവസങ്ങൾക്കു മുമ്പാണ് ഇവർ കുവൈത്തിൽ തിരിച്ചെത്തിയത്.
മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്