നിരപരാധികളെ രക്ഷിക്കാൻ പ്രതിക്ക് വധ ശിക്ഷ നൽകണം; പ്രതി കൊടും കുറ്റവാളി, അമ്പലമുക്ക് വിനീത വധക്കേസിൽ പ്രോസിക്യൂഷൻ കോടതിയോട്

തിരുവനന്തപുരം : പേരൂർക്കട അമ്പലമുക്ക് വിനീത വധക്കേസിലെ ശിക്ഷാ വിധി പ്രസ്താവം 24 ലേക്ക് മാറ്റി. നിരപരാധികളെ രക്ഷിക്കാൻ പ്രതിക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ കോടതിയോട് ആവശ്യപ്പെട്ടു. ഒരു സീരിയൽ കില്ലർ എന്ന നിലയിൽ പ്രതി സമൂഹത്തിന് ഭീഷണിയാണ്. കവർച്ചക്കായി തമിഴ്നാട്ടിൽ ഒരു കുടുംബത്തിലെ മൂന്നു പേരെ കൊന്നെന്നും പ്രതി നടത്തിയ നാല് കൊലപാതകങ്ങളിൽ മൂന്നു പേരും സ്തീകളാണെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. പ്രതി കൊടും കുറ്റവാളിയെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എം സലാഹുദീൻ കോടതിയില്‍ അറിയിച്ചു

2022 ഫെബ്രുവരി ആറിനാണ് വിനീത കൊല്ലപ്പെട്ടത്. അലങ്കാര ചെടി വിൽപ്പന സ്ഥാനത്തിലെ ജീവനക്കാരിയായിരുന്ന വിനീതയുടെ സ്വർണമാല മോഷ്ടിക്കാനാണ് പ്രതി തോവാള സ്വദേശി രാജേന്ദ്രൻ കഴുത്ത് അറുത്ത് കൊലപ്പെടുത്തിയത്. പ്രതി കുറ്റക്കാരനാണെന്ന് തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി കണ്ടെത്തിയിരുന്നു. തമിഴ്നാട്ടിൽ ഒരു കുടുംബത്തിലെ മൂന്നു പേരെ കൊലപ്പെടുത്തിയ പ്രതിയാണ് സ്വർണം മോഷ്ടിക്കാനായി വിനീതയെയും കഴുത്തറുത്ത് കൊന്നത്