ആർത്തവത്തെത്തുടർന്ന് വിദ്യാർത്ഥിനിയെ സ്കൂൾ അധികൃതർ ക്ലാസ് മുറിക്ക് പുറത്തിരുത്തി പരീക്ഷ എഴുതിച്ചതായി പരാതി. കോയമ്പത്തൂരിലെ സ്വാമി ചിദ്ഭവന്ദ മെട്രിക് ഹയർസെക്കൻഡറി സ്‌കൂളിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്
ഏപ്രിൽ 7, 8 ദിവസങ്ങളിലെ പരീക്ഷക്ക് കുട്ടിയെ പുറത്തിരുത്തി പരീക്ഷ എഴുതിച്ചു എന്നാണ് പരാതി. പെൺകുട്ടിയുടെ അമ്മ വിദ്യാഭാസ വകുപ്പിന് ദൃശ്യങ്ങൾ സഹിതം പരാതി നൽകിയിട്ടുണ്ട്. വിദ്യാഭാസ മന്ത്രി അൻപിൽ മഹേഷ് വിവേചനം കാട്ടിയ സ്കൂൾ അധികൃതര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്