കൊച്ചി: എമ്പുരാൻ സിനിമയ്ക്കെതിരെ ഹൈക്കോടതിയിൽ ഹർജി. ചിത്രത്തിന്റെ പ്രദർശനം തടയണമെന്നാവശ്യപ്പെട്ട് തൃശൂരിലെ ബിജെപി നേതാവ് വി വി വിജീഷാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. മതവികാരം വ്രണപ്പെടുത്തുന്നതാണ് ചലച്ചിത്രമെന്നാണ് ഹർജിയിലെ വാദം. ”കലാപം സൃഷ്ടിക്കാനാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകരുടെ ശ്രമം. രാജ്യ വിരുദ്ധത പ്രചരിപ്പിക്കുന്നു, അന്വേഷണ ഏജൻസികളെ തെറ്റായി ചിത്രീകരിക്കുകയാണ് ചെയ്യുന്നത്. അണിയറ പ്രവർത്തകർക്കെതിരെ അന്വേഷണം നടത്തണം ” ഹർജിയിൽ ആവശ്യപ്പെടുന്നു.
ഗോധ്ര കലാപത്തെക്കുറിച്ച് അനാവശ്യ പരാമര്‍ശം നടത്തുന്നുവെന്നും കേന്ദ്ര പ്രതിരോധ മന്ത്രാലയത്തെ തെറ്റായി ചിത്രീകരിക്കുന്നുവെന്നും ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു.
മോഹൻലാൽ, ആന്റണി പെരുമ്പാവൂര്‍, പൃഥ്വിരാജ് സുകുമാരന്‍, ഗോകുലം ഗോപാലന്‍, സുഭാസ്‌കരന്‍, ഇഡി ഡയറക്ടര്‍, സംസ്ഥാന പൊലീസ് മേധാവി, കേന്ദ്ര നികുതി ബോര്‍ഡ് ചെയര്‍മാന്‍, കേന്ദ്ര വാര്‍ത്താ വിനിമയ സംപ്രേക്ഷണ മന്ത്രാലയം, സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്‍ ഉള്‍പ്പടെയുള്ളവരാണ് എതിര്‍കക്ഷികള്‍.
അതിനിടെ എമ്പുരാനെതിരെ ഹൈക്കോടതിയിൽ ഹർജി നൽകിയ വി വി വിജീഷിനെതിരെ പാര്‍ട്ടി നടപടി സ്വീകരിച്ചു. വിജേഷിനെ സസ്പെന്‍ഡ് ചെയ്തു.പാർട്ടി അറിവില്ലാതെയാണ് കോടതിയെ സമീപിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് നേതൃത്വം നടപടിയെടുത്തത്.