ബെംഗളൂരു: 37കാരനായ റിയൽ എസ്റ്റേറ്റ് ബിസിനസുകാരൻ ലോക്നാഥ് സിങ്ങിന്റെ കൊലപാതകത്തിൽ നിർണായക വെളിപ്പെടുത്തലുമായി പൊലീസ്. ഭാര്യയും ഭാര്യയുടെ അമ്മയും ചേർന്നാണ് യുവാവിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് വ്യക്തമാക്കി.
കഴിഞ്ഞ ശനിയാഴ്ചയാണ് ചിക്കബനവാരയിലെ വിജനമായ ഒരു പ്രദേശത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ കാറിൽ നിന്ന് ലോക്നാഥ് സിങ്ങിന്റെ മൃതദേഹം കണ്ടെടുത്തത്. പ്രതി ലോക്നാഥ് സിങ്ങിന് ആദ്യം ഭക്ഷണത്തിൽ ഉറക്ക ഗുളിക നൽകിയതായും പിന്നീട് ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടു പോയി കത്തി ഉപയോഗിച്ച് കഴുത്തറുത്ത് ഓടി രക്ഷപ്പെട്ടതായും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.
രണ്ട് പ്രതികളെയും അറസ്റ്റ് ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരുന്നതായി നോർത്ത് ബെംഗളൂരു ഡെപ്യൂട്ടി പോലീസ് കമ്മീഷണർ സൈദുൽ അദാവത് പറഞ്ഞു
ഭർത്താവിന്റെ വിവാഹേതര ബന്ധങ്ങളും നിയമവിരുദ്ധ ബിസിനസ്സ് ഇടപാടുകളുമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു
ഡിസംബറിൽ ദമ്പതികൾ വിവാഹം രജിസ്റ്റർ ചെയ്യുന്നതിന് മുമ്പ് തന്നെ ലോക്നാഥ് രണ്ട് വർഷമായി മറ്റൊരു സ്ത്രീയുമായി ബന്ധത്തിലായിരുന്നു. ഇരുവരും തമ്മിലുള്ള പ്രായ വ്യത്യാസം കാരണം കുടുംബം നേരത്തെ ഈ ബന്ധത്തെ എതിർത്തിരുന്നു. എന്നാൽ ഇവര്‍ വിവാഹിതരായതിനെക്കുറിച്ച് ആർക്കും അറിവുണ്ടായിരുന്നില്ല. പിന്നീട് രണ്ടാം വിവാഹം കഴിഞ്ഞയുടനെ, ലോക്നാഥ് ഭാര്യയെ മാതാപിതാക്കളുടെ വീട്ടിൽ കൊണ്ടാക്കി. രണ്ടാഴ്ച മുമ്പ് മാത്രമാണ് ഇയാൾക്ക് മറ്റൊരു ഭാര്യയുള്ള വിവരം ഇവര്‍ അറിഞ്ഞത്. പിന്നാലെ ലോക്നാഥിന്റെ വിവാഹേതര ബന്ധങ്ങളെക്കുറിച്ചും നിയമവിരുദ്ധ ബിസിനസ്സ് ഇടപാടുകളെക്കുറിച്ചും കൂടുതല്‍ അറിഞ്ഞതോടെ വഴക്ക് രൂക്ഷമായി. ദമ്പതികൾ വിവാഹമോചനം നേടാൻ ആലോചിക്കുകയും ചെയ്തതോടെ ബന്ധം വഷളായി. ലോക്നാഥ് ഭാര്യയുടെ ബന്ധുക്കളെ ഭീഷണിപ്പെടുത്തുകയും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തതോടെ സ്ഥിതി കൂടുതൽ വഷളായി. ഇതേ തുടർന്നാണ് ഭാര്യയും അമ്മയും ചേർന്ന് ലോക്നാഥിനെ കൊല്ലാൻ പദ്ധതിയിട്ടതെന്ന് പോലീസ് പറഞ്ഞു.