2018ൽ തെലങ്കാനയെ ഞെട്ടിച്ച ദുരഭിമാനക്കൊലയായിരുന്നു 23കാരനായ പ്രണയ് കുമാറിന്റേത്. മിരിയാൽഗുഡയിലെ ഉന്നത ജാതിയില്‍പ്പെട്ട അമൃത വര്‍ഷിണിയെ പ്രണയ് കുമാർ പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നു. തുടർന്ന് അമൃതയുടെ കുടുംബം നല്‍കിയ ക്വട്ടേഷനായിരുന്നു പ്രണയ്‌യുടെ ജീവനെടുത്തത്. സംഭവത്തിൽനൽഗൊണ്ട കോടതി വാടകക്കൊലയാളിയായ സുഭാഷ് കുമാർ ശർമയ്ക്ക് വധശിക്ഷ നൽകിയിരിക്കുകയാണ്. മറ്റ് 6 പ്രതികൾക്ക് ജീവപര്യന്തം തടവു ശിക്ഷയും വിധിച്ചു
അമൃത വർഷിണിയുടെ പിതാവ് മാരുതി റാവു ആണ് ഒരു കോടി രൂപ നൽകി വാടക ക്കൊലയാളിയെ ഏർപ്പാട് ചെയ്തത്.
ഗര്‍ഭിണിയായിരുന്ന അമൃതയെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്ന വഴിയാണ് 2018 സെപ്റ്റംബര്‍ 14ന് വാടകക്കൊലയാളി പ്രണയ്‍യെ വെട്ടിക്കൊലപ്പെടുത്തിയത് . കൊലയ്ക്ക് ആറു മാസം മുമ്പായിരുന്നു ഇവരുടെ വിവാഹം നടന്നത്
2019 ജനുവരിയില്‍ അമൃത വര്‍ഷിണി ഒരു കുഞ്ഞിനു ജന്‍മം നല്‍കി. കേസില്‍ അറസ്റ്റിലായ അമൃതയുടെ പിതാവ് ഒടുവില്‍ കുറ്റബോധത്താല്‍ കത്തെഴുതിവച്ച് ജയിലില്‍ ജീവനൊടുക്കുകയായിരുന്നു . മുഹമ്മദ് അസ്ഗർ അലി, മുഹമ്മദ് അബ്ദുൽ ബാരി, അബ്ദുൽ കരിം, മാരുതി റാവുവിന്റെ സഹോദരൻ ശ്രാവൺ കുമാർ, ഡ്രൈവർ എസ്. ശിവ എന്നിവര്‍ക്കാണ് കേസില്‍ ജീവപര്യന്തം തടവുശിക്ഷ ലഭിച്ചിരിക്കുന്നത്