കൊച്ചി: ലഹരിക്ക് അടിമയായ 12കാരൻ 10 വയസുകാരിയായ സഹോദരിക്ക് എംഡിഎംഎ നൽകി. ഡീ-അഡിക്ഷന്‍ സെന്ററിൽ പ്രവേശിപ്പിച്ച ശേഷമാണ് സഹോദരിക്ക് ലഹരി നൽകിയതായി 12കാരൻ വെളിപ്പെടുത്തുന്നത്. വീട്ടുകാർ രാത്രി ഉറങ്ങുമ്പോഴാണ് സൈക്കിൾ എടുത്ത് കുട്ടി ലഹരി ഉപയോഗിക്കാനായി പോയിരുന്നത്. ഒരു ദിവസം കുട്ടിയെ കാണാതായതോടെ രാത്രിയിൽ വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് നെടുമ്പാശേരിക്ക് സമീപത്ത് നിന്ന് കുട്ടിയെ കണ്ടെത്തുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ലഹരി ഉപയോഗം കണ്ടെത്തിയത്.
എംഡിഎം എ വാങ്ങിക്കാനായി വീട്ടിൽ നിന്ന് കുട്ടി മൂന്ന് ലക്ഷം രൂപ മോഷ്ടിച്ചതായും വിവരമുണ്ട്. ഇത് ചോദ്യം ചെയ്തതിന്
വീട്ടുകാരെ ആക്രമിച്ചതായും പറയുന്നു. തുടർന്നാണ് കുട്ടിയെ ഡി-അഡിക്ഷന്‍ സെന്ററിൽ പ്രവേശിപ്പിച്ചത്. അതേ സമയം ലഹരി ഉപയോഗ വിവരം അറിഞ്ഞിട്ടും എളമക്കര പോലീസ് സിഡബ്ല്യുസിക്ക് റിപ്പോർട്ട് നൽകിയില്ലെന്ന് ആരോപണമുണ്ട്. താൻ പ്രായ പൂർത്തിയാകാത്ത കുട്ടിയാണെന്നും എന്തെങ്കിലും പറഞ്ഞാൽ മതാപിതാക്കൾ ഉൾപ്പെടെ ജയിലിൽ പോകുമെന്നായിരുന്നുവത്രെ 12 വയസുകാരന്റെ ഭീഷണി