പത്തനംതിട്ട; റാന്നി ബിവറേജസ് ഔട്ലെറ്റിന് മുമ്പിലാണ് ഇന്നലെ രാത്രി രണ്ട് സംഘങ്ങൾ തമ്മിൽ വാക് തർക്കമുണ്ടായത്.
റാന്നി സ്വദേശി അമ്പാടി സുരേഷിനെയാണ് കാർ കയറ്റിക്കൊന്നത്. കാറിടിച്ച് അമ്പാടിക്ക് അപകടം സംഭവിച്ചെന്നാണ് ആദ്യം കരുതിയത്. ഗുരുതരമായി പരിക്കേറ്റ അമ്പാടിയെ റാന്നി മാർത്തോമ്മാ ആശുപത്രിയിലും തുടർന്ന് കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൊലീസിന് ലഭിച്ച രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷിച്ചപ്പോളാണ് ഉച്ചയ്ക്ക് ബിവറേജസിന് മുൻപല്‍ നടന്ന തർക്കത്തെക്കുറിച്ച് വിവരം ലഭിച്ചത്.
ചേത്തയ്ക്കലിൽ നിന്നും ഇടിച്ച കാർ പോലീസ് കസ്റ്റഡിയിൽ എടുത്തു. പ്രതികളായ അജോയ് , അരവിന്ദ്, ശ്രീകുട്ടൻ എന്നിവർ ഒളിവിലാണ്
ആദ്യം റാന്നി ബിവറേജസിന് മുമ്പിൽ നടന്ന തർക്കത്തില്‍ അമ്പാടി ഉണ്ടായിരുന്നില്ലെന്നാണ് പറയുന്നത്. അമ്പാടിയുടെ സുഹൃത്ത് മിഥുനും എതിർ സംഘാംഗം അജോയും തമ്മിലാണ് വാക്കുതർക്കം ആദ്യം ഉണ്ടായത്.ഇതിന്‍റെ തുടർച്ചയായാണ് രാത്രി മക്കപ്പുഴയിൽ വെച്ച് ഇരു സംഘങ്ങളും തമ്മിൽ സംഘർഷം ഉണ്ടായതും അമ്പാടി കൊല്ലപ്പെട്ടതും