ന്യൂഡല്‍ഹി: ദില്ലിയിൽ നാല്‍പ്പതോളം സ്‌കൂളുകള്‍ക്ക് ബോംബ് ഭീഷണി. ഇന്നലെ രാത്രി 11.38-ഓടെയാണ് ബോംബ് വെച്ചിട്ടുണ്ടെന്ന ഇ-മെയില്‍ സന്ദേശം സ്‌കൂളുകളിലെത്തിയത്. തുടര്‍ന്ന് ഇന്ന് രാവിലെ സ്കൂളുകളില്‍ എത്തിയ വിദ്യാര്‍ഥികളെ അധികൃതർ മടക്കി അയക്കുകയായിരുന്നു. ഡല്‍ഹി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്
ഡല്‍ഹിയിലെ ജി.ഡി ഗൊയങ്ക സ്‌കൂളില്‍ നിന്നാണ് രാവിലെ 6.15 ഓടെ പോലീസിന് ആദ്യം പരാതി ലഭിക്കുന്നത്. പിന്നീട് ഡി.ആര്‍.എസ്. ആര്‍കെ പുരം സ്‌കൂളിനും ബോംബ് ഭീഷണിയുള്ളതായി വിവരം ലഭിച്ചു.
സ്‌കൂള്‍ കെട്ടിടങ്ങളിലെ വിവിധ ഭാഗങ്ങളിലായി ബോബ് സ്ഥാപിച്ചിട്ടുണ്ടെന്നാണ് ഭീഷണി സന്ദേശത്തില്‍ പറയുന്നത്. ചെറിയ ബോംബുകളാണെന്നും കണ്ടെത്താന്‍ പ്രയാസമായിരിക്കുമെന്നുംസന്ദേശത്തിലുണ്ട്. ബോംബ് നിര്‍വ്വീര്യമാക്കാന്‍ 25 കോടിയോളം രൂപയും (30,000 അമേരിക്കന്‍ ഡോളര്‍) ആവശ്യപ്പെട്ടിട്ടുണ്ട്
ഇ-മെയിലിന്റെ ഉറവിടം കണ്ടെത്താനായി അയച്ച ഐ.പി അഡ്രസ് കണ്ടെത്താനുള്ള ശ്രമത്തിലാണ് ഡല്‍ഹി പോലീസ്. രോഹിണി പ്രശാന്ത് വിഹാറിലെ സി.ആര്‍.പി.ഫ് സ്‌കൂളിന് സമീപം സ്ഫോടനം നടന്ന് മാസങ്ങള്‍ക്കുള്ളിലാണ് വീണ്ടും ഡല്‍ഹിയിലെ സ്കൂളുകള്‍ക്ക് ബോംബ് ഭീഷണി ഉണ്ടാകുന്നത്