കൊച്ചി ; മലയാളത്തിലെ എക്കാലത്തെയും വൻ ഹിറ്റുകളിലൊന്നായ മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ വരുമാനം സംബന്ധിച്ചാണ് സംശയം.
സിനിമയുടെ നിർമാതാവ് കൂടിയായ സൗബിൻ ഷാഹിറിനെ വീണ്ടും ചോദ്യം ചെയ്യും. സൗബിന്‍റെ പറവ ഫിലിംസില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിലാണ് കണക്കുകളിൽ പൊരുത്തക്കേടുകൾ കണ്ടെത്തിയത്.
മഞ്ഞുമ്മല്‍ ബോയ്‌സ്’ സിനിമയുടെ കളക്ഷന് ആനുപാതികമായി നികുതി അടച്ചിട്ടില്ലെന്നാണ് കണ്ടെത്തല്‍.
242 കോടി രൂപയുടെ കളക്ഷന്‍ മഞ്ഞുമ്മല്‍ ബോയ്‌സ് നേടിയിരുന്നു. 60 കോടിയുടെ നികുതി വെട്ടിപ്പ് നടന്നുവെന്നാണ് കണ്ടെത്തല്‍. 32 കോടി രൂപ ചെലവ് കാണിച്ചിട്ടുണ്ട്. ഇത് കള്ളക്കണക്കാണെന്ന നിലപാടിലാണ് ആദായ നികുതി വകുപ്പ്. നികുതി റിട്ടേൺ സമർപ്പിച്ചിരുന്നില്ലെന്നും
പറയുന്നു.
പറവ ഫിലിംസ് കമ്പനിയുടെ സാമ്പത്തിക സ്രോതസ് സംബന്ധിച്ച് ദുരൂഹത തുടരുകയാണെന്നും ആധായ നികുതി വകുപ്പ് വൃത്തങ്ങള്‍ വ്യക്തമാക്കി.
ഇന്നലെ 14 മണികൂറിലധികം സമയമാണ് ആദായ നികുതി വകുപ്പ് പരിശോധന നടത്തിയത്. സൗബിന്റെ വീട്, പറവ ഫിലിംസ് കമ്പനിയുടെ ഓഫീസ്, പുല്ലേപ്പടിയിലെ ഡ്രീം ബിഗ് ഡിസ്ട്രിബ്യൂട്ടേഴ്സ് ഓഫീസ് അടക്കമുള്ള ഇടങ്ങളിലാണ് റെയ്ഡ് നടന്നത്. രണ്ട് സിനിമാ നിർമ്മാണ കമ്പനികളുടെയും സാമ്പത്തിക സ്രോതസ്സുകളെ കുറിച്ചാണ് പ്രധാന പരിശോധനയെന്ന് ഇൻകം ടാക്സ് ഇൻവെസ്റ്റിഗേഷൻ വിഭാഗം അറിയിച്ചു