വയനാട് ; പനമരത്ത് രതിന്‍ എന്ന യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്താന്‍ ഉത്തരവ്.
പൊതുസ്ഥലത്ത് വെച്ച് പ്രശ്നം ഉണ്ടാക്കിയെന്ന് കാണിച്ച് രതിനെതിരെ ലോക്കല്‍ പോലീസ് എടുത്ത കേസാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുക.
പോലീസ് പോക്സോ കേസിൽ പെടുത്തുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതിനാലാണ് വീഡിയോ സന്ദേശം അയച്ച ശേഷം രതിന്‍ ആത്മഹത്യ ചെയ്തതെന്ന് കുടുംബം ആരോപിച്ചു.
”വീഡിയോയിൽ ചുണ്ടിൽ പൊട്ടൽ ഉള്ളതായി കാണുന്നു. പോക്സോ കേസിൽ പെടുത്തുമെന്ന് പറഞ്ഞതോടെ ഭയന്നാണ് ആത്മഹത്യ ചെയ്തത്. പെൺകുട്ടികളോട് സംസാരിച്ചത് ആളുകൾ കാണുന്ന സ്ഥലത്ത് വച്ചാണ്. അതിൽ എന്താണ് തെറ്റ്. പോലീസും നാട്ടുകാരും ചേർന്നാണ് രതിനെ ഉപദ്രവിച്ചത്. രതിനെതിരെ കേസ് രജിസ്റ്റർ ചെയ്ത കാര്യം പോലീസ് മറച്ചുവെച്ചു. ആത്മഹത്യ ചെയ്യുമെന്ന് അറിയിച്ച രതിന്‍റെ വീഡിയോ സന്ദേശം അധികം പ്രചരിപ്പിക്കേണ്ട എന്ന് പോലീസ് പറഞ്ഞു. ഇത് എന്തോ ഒളിച്ചുവയ്ക്കാൻ വേണ്ടിയാണ് ‘- ബന്ധുക്കള്‍ ചൂണ്ടിക്കാട്ടി.
പോക്സോ കേസിൽ പെടുത്തുമെന്ന് കമ്പളക്കാട് പോലീസ് ഭീഷണിപ്പെടുത്തിയെന്ന ബന്ധുക്കളുടെ പരാതിയിൽ കൽപ്പറ്റ ഡിവൈഎസ്പിയുടെ നേതൃത്വത്തിലും അന്വേഷണം നടക്കും. വകുപ്പ്തല പ്രാഥമിക അന്വേഷണവും തുടങ്ങിയിട്ടുണ്ട്.