വയനാട്ടിലെത്തിയപ്പോൾ തനിക്ക് ഒരു അമ്മയെ ലഭിച്ചു; അനുഭവം പങ്കിട്ട് പ്രിയങ്ക

 

വയനാട്ടിലെത്തിയപ്പോൾ ത്രേസ്യയെ കണ്ട അനുഭവം പങ്കിടുകയാണ് പ്രിയങ്കാ ഗാന്ധി. തന്റെ അമ്മ സോണിയയെ പോലെയാണ് ത്രേസ്യ തന്നെ ആലിംഗനം ചെയ്തതെന്ന് പ്രിയങ്ക പറഞ്ഞു. നാമ നിർദേശ പത്രിക നൽകിയതിന് ശേഷം വയനാട്ടിലെത്തിയ പ്രിയങ്ക തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തിലാണ് ഇത് വ്യക്തമാക്കിയത്.
തന്‍റെ ആദ്യ വരവിൽ ത്രേസ്യയുടെ വീട്ടിലെത്തി സ്നേഹം പങ്കിട്ട പ്രിയങ്കയുടെ സന്ദര്‍ശനം ഏറെ വൈറലായിരുന്നു

‘വയനാട് മനോഹരമായ ഭൂമിയാണ്. തുല്യത, സാമൂഹ്യ നീതി എന്നിവയിൽ മുന്നിൽ നിൽക്കുന്നു. ശ്രീനാരായണ ഗുരുവിന്റെ പാത പിന്തുടരുന്നവരാണ്. വയനാട്ടിന്റെ ജനപ്രതിനിധി എന്ന നിലയിൽ രാജ്യത്തെ ഏറ്റവും അഭിമാനമുള്ള വ്യക്തിയായി താൻ മാറുമെന്നും പ്രിയങ്ക പറഞ്ഞു. ന്യൂനപക്ഷങ്ങൾക്കെതിരെ രാജ്യത്ത് ആക്രമണം നടക്കുന്നു. ഭരണഘടനയെ അട്ടിമറിക്കാനും ശ്രമം നടക്കുന്നതായും പ്രിയങ്ക ​ഗാന്ധി പറഞ്ഞു. വയനാടിനുള്ളത്

ഒത്തൊരുമയുടെ ചരിത്രമുള്ള വയനാട് ഇനിയും വികസിക്കേണ്ടതുണ്ട്. മനുഷ്യൻ അത്യാഗ്രഹത്തോടെ പെരുമാറുന്നത് വയനാട്ടിൽ കണ്ടില്ല. ഇവിടുത്തെ ജനങ്ങൾ പോരാട്ടത്തിന്റെ ചരിത്രം ഉള്ളവരാണ്.
വയനാട്ടിന് മെഡിക്കൽ കോളേജ് വേണം എന്നത് എനിക്കറിയാം. പലരും ഇത് പറഞ്ഞു. എന്റെ സഹോദരൻ ഇതിനായി കുറേ കഷ്ടപ്പെട്ടു. അതുപോലെ ഞാനും തുടരും. രാഹുലിന് വയനാട് ഒഴിയുമ്പോൾ എത്ര മാത്രം ദുഃഖം ഉണ്ടായിരുന്നുവെന്ന് ഒരു സഹോദരി എന്ന നിലയിൽ തനിക്കറിയാമെന്നും പ്രിയങ്ക ​ഗാന്ധി ചൂണ്ടിക്കാട്ടി