പേജറുകള്‍ കൂട്ടത്തോടെ പൊട്ടിത്തെറിച്ചു ; 8 പേർ മരിച്ചു. 2750 പേർക്ക് പരിക്ക്..

ലെബനനിൽ ആശയ വിനിമയത്തിനായി ഉപയോഗിച്ചിരുന്ന പേജറുകള്‍ പൊട്ടിത്തെറിച്ച് 8 പേർ മരിച്ചു. 2750 പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്ന് ആരോഗ്യമന്ത്രി ഫിറാസ് അബിയാദ് അറിയിച്ചു. സംഭവത്തിന് പിന്നിൽ ഇസ്രയേലാണെന്ന് ലബനീസ് സർക്കാർ ആരോപിച്ചു.
പേജറിൻ്റെ പുതിയ മോഡലാണ് പൊട്ടിത്തെറിച്ചതെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ പറയുന്നു. ഹിസ്ബുള്ളയുടെ ശക്തി കേന്ദ്രങ്ങളിലൂടെ നിരവധി ആംബുലൻസുകൾ പായുന്നുണ്ടെന്നും ഇനിയും മരണ സംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നുമാണ് ലഭിക്കുന്ന വിവരങ്ങൾ. സ്ഫോടനത്തിൽ കൊല്ലപ്പെട്ടതിൽ ഒരു പെൺകുട്ടിയുമുണ്ടെന്ന് ഹിസ്ബുള്ള പുറത്തുവിട്ട പ്രസ്താവനയിൽ പറഞ്ഞിരുന്നു. ലെബനീസ് പാർലമെൻ്റിലെ ഹിസ്ബുള്ള അംഗത്തിൻ്റെ മകനും കൊലപ്പെട്ടവരിൽ ഉൾപ്പെടുന്നു.

സ്ഫോടത്തിന് പിന്നിലുള്ള കാരണം കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ഹിസ്ബുള്ള അറിയിച്ചു. ലെബനൻ പരമാധികാരത്തിൻ്റെ ലംഘനമായിട്ടാണ് ഈ സ്ഫോടനത്ത കാണുന്നതെന്ന് അന്തരാഷ് മാധ്യമമായ ദ ഗാർഡിയൻ റിപ്പോർട്ട് ചെയ്തു. ലെബനനിലെ ഇറാൻ അംബാസഡറായ മൊജ്താബ അമാനിക്കും പരിക്കേറ്റിട്ടുണ്ട്. ഇത് സംബന്ധിച്ച് ഒരു ഔദ്യോഗിക സ്ഥീകരണം ഇല്ലെന്നാണ് റോയിട്ടേഴ്സിൻ്റെ റിപ്പോർട്ടിൽ പറയുന്നത്. ഒരു വർഷമായ തുടരുന്ന സംഘർഷത്തിനിടെ ഉണ്ടായ ഏറ്റവും വലിയ സുരക്ഷാ വീഴ്ചയാണ് പേജറുകൾ പൊട്ടിത്തെറിച്ച സംഭവമെന്ന് ഒരു ഹിസ്ബുള്ള ഉദ്യോഗസ്ഥൻ പറഞ്ഞതായാണ് അന്തരാഷ്ട മാധ്യമമായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തത്. അതേ സമയം ഇതുവരെ സംഭവത്തിൽ പ്രതികരിക്കാൻ ഇസ്രായേൽ തയാറായിട്ടില്ല.