മകൾ ഒളിച്ചോടിയതിന് പ്രതികാരമായി പിതാവും ബന്ധവും കൂടി യുവാവിന്റെ സഹോദരിയെ കൂട്ട ബലാത്സംഗം ചെയ്ത് ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി. മെയ് ഒന്നിന് അതിക്രൂരമായ ഈ സംഭവം നടന്നത് ഉത്തർപ്രദേശിലെ ഗൊരഖ്പൂരിലാണ്. യുവാവിന്റെ സഹോദരിക്ക് കടുത്ത മാനസിക സമ്മർദ്ദമുള്ളതിനാലാണ് പരാതി നൽകാൻ താമസിച്ചതെന്ന് പോലീസ് പറഞ്ഞു. രവീന്ദര്‍ സിംഗ്, സഹോദരന്‍ വരീന്ദര്‍ സിംഗ്, മകന്‍ അമന്‍ സിംഗ്, ബന്ധു
സന്തോഷ് സിംഗ് എന്നിവര്‍ക്കെതിരെയാണ് യുവതി ടിബ്ബ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്
ഏപ്രിലിലായിരുന്നു സഹോദരിയുടെ യുവാവും രവീന്ദ്രൻ സിങ്ങിന്റെ
മകളും ഒളിച്ചോടിയത്. ഇതിനു പിന്നാലെ ഇവരെ അന്വേഷിച്ച് ബന്ധുക്കൾ യുവതിയുടെ വീട്ടിലെത്തുകയായിരുന്നു. എന്നാൽ ഇവരെ കണ്ടെത്താൻ കഴിയാതെ വന്നതോടെ യുവാവിന്റെ സഹോദരിയെ കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു. പോലീസിൽ പരാതിപ്പെടാൻ ശ്രമിച്ചാൽ മൊബൈൽ ഫോണിൽ പകർത്തിയ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതിയുടെ പരാതിയിൽ പറയുന്നു