തിരുവനന്തപുരം:രമേശ് ചെന്നിത്തല എംഎൽഎ ഒരു മാസത്തെ ശമ്പളംമുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകിയതിനെതിരെ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ രംഗത്തെത്തിയിരുന്നു. സർക്കാറിന് സംഭാവന നൽകണമെന്ന് ഇവിടെയാരും പറഞ്ഞിട്ടില്ലെന്നും ഇടതുപക്ഷത്തിന് പണം കൊടുക്കേണ്ട ആവശ്യമില്ലെന്നുമായിരുന്നു സുധാകരന്‍റെ പരാമര്‍ശം.
സംഭാവന നൽകാൻ കോൺഗ്രസിന്റേതായ ഫോറങ്ങളുണ്ട്. അതിലൂടെ സംഭാവന നൽകുകയായിരുന്നു വേണ്ടതെന്നും സുധാകരൻ പറഞ്ഞിരുന്നു.
കെ.സുധാകരൻ നടത്തിയ ഈ പരാമർശത്തെ തള്ളിയാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ രംഗത്തെത്തിയത്.
വയനാടിന് കൈത്താങ്ങായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ
നിധിയിലേക്ക് എല്ലാവരും സംഭാവന നൽകണമെന്ന് പറഞ്ഞ സതീശന്‍ സർക്കാറിനെ വിമർശിക്കേണ്ട സമയമല്ലിതെന്നും കൂട്ടിച്ചേര്‍ത്തു. അതേ സമയം ദുരിതാശ്വാസ നിധിയിൽ സുതാര്യത വേണമെന്നും സതീശൻ ആവശ്യപ്പെട്ടു.
കണക്കുകൾ സംബന്ധിച്ച് മുഖ്യമന്ത്രി വ്യക്തത വരുത്തിയാൽ പ്രശ്നം മാറും. സംസ്ഥാന സർക്കാരിനെ വിമർശിക്കേണ്ട സമയം ഇതല്ല. കോൺഗ്രസ് 100 വീടുകൾ നൽകും. സർക്കാർ ഭൂമി നൽകിയാൽ അതിൽ വീട് വെക്കും. ദുരിതാശ്വാസ നിധിക്കെതിരെ കോൺഗ്രസ് നെഗറ്റിവ് ക്യാമ്പയിൻ നടത്തുന്നില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു
വയനാട് ദുരന്തത്തിൽ ബിജെപി രാഷ്ട്രീയം കലർത്തുകയാണെന്നും ഇപ്പോൾ അതിനുള്ള സമയമല്ലെന്നും സതീശന്‍ ചൂണ്ടിക്കാട്ടി. ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തത് എന്തു കൊണ്ടാണെന്ന് അറിയില്ല. എംപിമാർ ഉൾപ്പെടെ രാജ്യസഭയിലും ലോക്സഭയിലും ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നതിന് സമ്മർദ്ദം ചെലുത്തുന്നുണ്ടെന്നും വിഡി സതീശന്‍ പറഞ്ഞു