ആളൊഴിഞ്ഞ പറമ്പിൽ 2 യുവാക്കൾ മരിച്ച നിലയില്‍. ഒരാൾ അവശനിലയിലും

കോഴിക്കോട്: ഒഞ്ചിയത്ത് ആളൊഴിഞ്ഞ പറമ്പിൽ രണ്ട് യുവാക്കൾ മരിച്ച നിലയിലും ഒരാളെ അവശ നിലയിലും കണ്ടെത്തി. തോട്ടോളി മീത്തൽ അക്ഷയ് (26), ഓർക്കാട്ടേരി കാളിയത്ത് രൺദീപ് (30) എന്നിവരാണ് മരിച്ചത്. ചെറുതുരുത്തി ശ്രീരാജിനെ (23)യാണ് അവശനിലയിൽ കണ്ടെത്തിയത്. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി

യുവാക്കളെ കാണാതായതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ്
ഒഞ്ചിയം നെല്ലാച്ചേരിയിലെ
ആളൊഴിഞ്ഞ പറമ്പിൽ മൃതദേഹം കണ്ടെത്തിയത്. സമീപത്തു നിന്ന് സിറിഞ്ചുകളും കണ്ടെത്തിയിട്ടുണ്ട്. അമിതമായി ലഹരി കുത്തിവെച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

ഒഞ്ചിയത്തിന് സമാനമായ സംഭവം ആഴ്ചകൾക്ക് മുൻപ് കൊയിലാണ്ടിയിലും ഉണ്ടായിരുന്നു.25 കാരനെ അമിത ലഹരി ഉപയോഗത്തെ തുടർന്ന് മരിച്ച നിലയിൽ പുലർച്ചെ സ്റ്റേഡിയത്തിൽ കണ്ടെത്തുകയായിരുന്നു. കുറുവങ്ങാട് സ്വദേശി അമൽ സൂര്യ ആണ് മരിച്ചത്. ഇയാളുടെ സമീപത്തായി സുഹൃത്ത് അബോധാവസ്ഥയിൽ കിടക്കുന്നുണ്ടായിരുന്നു. ഇവരുടെ സമീപത്ത് നിന്ന് സിറിഞ്ചുകളും കണ്ടെത്തിയിരുന്നു.