മൂന്ന് വയസുകാരി കഴിക്കുന്നതത്രയും സോഫ, ​ഗ്ലാസ്, കട്ടിൽ തുടങ്ങിയവ

മൂന്ന് വയസുകാരിയായ കുഞ്ഞിനെ ഓർത്ത് ഏറെ വേദനിക്കുകയാണ് സ്റ്റേസി എ ഹെർനെ എന്ന 25 കാരിയായ ‘അമ്മ. ഓട്ടിസമുള്ളയാളാണ് സ്റ്റേസിയുടെ മകൾ. മകൾക്ക് കഴിക്കാൻ എന്ത് ഭക്ഷണസാധനങ്ങൾ നൽകിയാലും വേണ്ട എന്നാണ് പറയുക. എന്നാൽ കഴിക്കാൻ പാടില്ലാത്ത സോഫയും കട്ടിലും ചില്ലു​ഗ്ലാസും അടക്കം പലതും മൂന്നു വയസ്സുകാരി കഴിക്കാൻ ശ്രമിക്കും. സ്റ്റേസി പലപ്പോഴും മകൾ ഭിത്തികളിലെ പ്ലാസ്റ്റർ, സോഫ, കസേരയുടെ വശങ്ങൾ ഇവയൊക്കെ ചവയ്ക്കുന്നതായി ശ്രദ്ധിച്ചിട്ടുണ്ട്. അതുപോലെ കട്ടിലിന്റെ അരികുകളും പുതപ്പും ഒക്കെ ആ മൂന്ന് വയസ്സുകാരി കഴിക്കാൻ ഇഷ്ടപ്പെടുന്നത്. വീട്ടിലെ എല്ലാ വസ്തുക്കളും അവൾ കഴിക്കാൻ ശ്രമിക്കും. ഓട്ടിസം ഉള്ളവരിൽ കാണപ്പെടുന്ന പൈക്ക ഡിസോർഡർ എന്ന അവസ്ഥയാണ് സ്റ്റേസിയുടെ മകൾക്കും.

ഒരിക്കൽ ഫോട്ടോ ഫ്രെയിം ചെയ്ത് വച്ചിരുന്നതിലെ ഫ്രെയിം എടുത്ത് മാറ്റിയ ശേഷം ​ഗ്ലാസ് കഴിക്കാൻ ശ്രമിച്ചു എന്നും സ്റ്റേസി പറയുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും മകൾ ഇതുവരെ അപകടമൊന്നും വരുത്തി വച്ചിട്ടില്ല എന്നും അവൾ പറയുന്നു. പക്ഷേ, കണ്ണൊന്ന് തെറ്റിയാൽ മകൾ എന്താണെടുത്ത് കഴിക്കുക എന്ന് അറിയാത്തതിനാൽ തന്നെ അവളെപ്പോഴും മകളെ സൂക്ഷ്മമായി നിരീക്ഷിച്ചു കൊണ്ടേ ഇരിക്കുകയാണ്. ഇങ്ങനെയൊക്കെയാണെങ്കിലും മകൾ ഇതുവരെ അപകടമൊന്നും വരുത്തി വച്ചിട്ടില്ല എന്നും അവൾ പറയുന്നു. പക്ഷേ, കണ്ണൊന്ന് തെറ്റിയാൽ മകൾ എന്താണെടുത്ത് കഴിക്കുക എന്ന് അറിയാത്തതിനാൽ തന്നെ അവളെപ്പോഴും മകളെ സൂക്ഷ്മമായി നിരീക്ഷിച്ചു കൊണ്ടേ ഇരിക്കുകയാണ്.