ആലപ്പുഴ: കാട്ടൂരിലെ റിസോർട്ടിൽ ആണ് വിവിധ കേസുകളിൽ പ്രതികളായ 25 ഓളം പേർ ഒത്തു ചേർന്നത്. ഇവർ ആഘോഷത്തിൽ പങ്കു ചേരുന്നതിന്റെ ഗ്രൂപ്പ് ഫോട്ടോയും വീഡിയോയും പുറത്തു വന്നപ്പോൾ മാത്രമാണ് പൊലീസ് രഹസ്യാന്വേഷണ വിഭാഗം വിവരം അറിയുന്നത്. അടുത്ത സുഹൃത്തിന്റെ കുടുംബത്തിൽ നടന്ന ആഘോഷത്തിൽ പങ്കെടുക്കാൻ കൂട്ടത്തോടെ ഗുണ്ടാ സംഘാംഗങ്ങൾ എത്തുകയായിരുന്നു
എറണാകുളം – ആലപ്പുഴ ജില്ലകളിലെ ക്വട്ടേഷൻ, വധശ്രമം അടിപിടി, ലഹരി കടത്ത് കേസുകളിൽ പ്രതികളായവരാണ് ഇവരെല്ലാം. രാഷ്ട്രീയ ആക്രമണ കേസുകളില്‍ പ്രതിയായവരും ഇക്കൂട്ടത്തിലുണ്ടായിരുന്നു.
കാപ്പ ചുമത്തി നാടുകടത്തിയതിനെ തുടർന്ന് ജില്ലയിൽ പ്രവേശിക്കാൻ വിലക്കുണ്ടായിരുന്നവരും ആഘോഷത്തിനെത്തി. കായംകുളത്ത് ആശുപത്രി ആക്രമണം, വള്ളംകളി തുഴച്ചിൽ ക്കാരെ ആക്രമിച്ചത് , നവകേരള ബസിനു നേരെ പ്രതിഷേധിച്ചവരെ ആക്രമിച്ച കേസ് എന്നിവയിൽ പ്രതിയായ കായംകുളം സ്വദേശിയും ഇക്കൂട്ടത്തിലുണ്ടായിരുന്നു. ഇവർ ചേർത്തലയ്ക്കടുത്ത് മറ്റൊരു ആഘോഷത്തിലും പങ്കെടുത്തിരുന്നു. ഒത്തു ചേർന്നവരിൽ രണ്ടു പേർ ഒഴികെയുള്ളവരെ തിരിച്ചറിഞ്ഞതായാണ് പൊലീസ് പറയുന്നത്. ഗുണ്ടകൾ ഒത്തുചേർന്നതിനെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്