പങ്കാളിയെ കൈമാറ്റം ചെയ്യൽ കേസ് ; പരാതിക്കാരിയെ വെട്ടിക്കൊന്നു.. പങ്കാളികളെ കൈമാറുന്ന 7 പേരെ അറസ്റ്റ് ചെയ്തിരുന്നു

കോട്ടയത്തെ പങ്കാളിയെ കൈമാറ്റം ചെയ്യൽ കേസിലെ പരാതിക്കാരിയെ മണർകാട്ടെ വീട്ടിലാണ് വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവതിയും കുട്ടികളും മാത്രമാണ് വീട്ടില്‍ കഴിയുന്നത്‌. കൊലപാതകം നടത്തിയത് ഭര്‍ത്താവാണെന്ന് അച്ഛന്‍ ആരോപിച്ചു.
കേസിൽ ജാമ്യത്തിലിറങ്ങിയതാണ് ഭര്‍ത്താവ്. സ്വന്തം ഭര്‍ത്താവിനെതിരെ ചങ്ങനാശ്ശേരി സ്വദേശിനിയായ യുവതിയായിരുന്നു പരാതി നൽകിയത്. ഭര്‍ത്താവ് മറ്റുള്ളവരുമായി ലൈം​ഗിക ബന്ധത്തിന് പ്രേരിപ്പിക്കുന്നു എന്നായിരുന്നു പരാതി. 9 പേരുടെ ക്രൂര പീഡനത്തിന് യുവതി ഇരയായതായി അന്വേഷണ റിപ്പോർട്ടുകൾ വന്നിരുന്നു

2022 ജനുവരിയിലാണ് കേരളത്തെ ഞെട്ടിച്ച് കോട്ടയം കറുകച്ചാലില്‍ പങ്കാളികളെ പരസ്പരം കൈമാറുന്ന സംഘം പിടിയിലായത്. ഭർത്താവ് തന്നെ മറ്റൊരാള്‍ക്കൊപ്പം പോകാൻ നിർബന്ധിച്ചെന്ന യുവതിയുടെ പരാതിക്ക് പിന്നാലെയായിരുന്നു അറസ്റ്റ്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സമൂഹ മാധ്യമങ്ങള്‍ വഴി പങ്കാളികളെ കൈമാറി ലൈംഗിക ചൂഷണം നടത്തുന്ന ഏഴ് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നിരവധി പേര്‍ ലൈംഗിക ചൂഷണത്തിന് ഇരയാക്കപ്പെട്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു

മെസഞ്ചർ, ടെലിഗ്രാം ഗ്രൂപ്പുകൾ വഴിയാണ് സംഘം ഭാര്യമാരെ പരസ്പരം പങ്കുവയ്ക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്. കപ്പിൾ മീറ്റ് അപ്പ് കേരള എന്ന ഗ്രൂപ്പ് വഴിയാണ് പ്രധാനമായും പ്രവർത്തനം നടന്നിരുന്നത്. . ഭാര്യമാരെ ഭീഷണിപ്പെടുത്തിയും ശാരീരികമായി ഉപദ്രവിച്ചും പരസ്പരം കൈമാറി ലൈംഗിക വേഴ്ചയ്ക്ക് നിര്‍ബന്ധിച്ചിരുന്നുവെന്നും പൊലീസ് പറയുന്നു