കോൺഗ്രസ് നേതാവ് ശശി തരൂർ വിശ്വപൗരനും കേരളപുത്രനുമാണെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ. തെറ്റു തിരുത്താൻ കൂടിയാണ് ശശി തരൂരിനെ താൻ ക്ഷണിച്ചതെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി വ്യക്തമാക്കി. മന്നത്തു പത്മനാഭന്റെ 146–ാമത് ജയന്തി ആഘോഷത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുന്നത് ശശി തരൂരാണ്. മന്നം ജയന്തി സമ്മേളനത്തിൽ തരൂർ പങ്കെടുക്കുന്നത് ആദ്യമാണ് .മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഇന്നത്തെ ചടങ്ങിലേക്ക് ക്ഷണമില്ല. ഈ സാഹചര്യത്തില്‍ തരൂരിന്‍റെ സന്ദര്‍ശനത്തിന് ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ട്. .10 വര്‍ഷം മുമ്പ് എകെ ആന്‍റണി മന്നം ജയന്ത്രി സമ്മേളനത്തില്‍ പങ്കെടുത്തിട്ടുണ്ട്.അതിനു ശേഷം ഇതാദ്യമായാണ് ഒരു കോണ്‍ഗ്രസ് നേതാവിനെ മന്നം ജയന്ത്രി സമ്മേളനത്തിലേക്ക് എന്‍ എസ് എസ് ക്ഷണിച്ചിരിക്കുന്നത്.മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി എന്‍ എസ് എസ് ജനറല്‍ സെക്രട്ടരി ജി സുകുമാരന്‍ നായര്‍ ഏറെ കാലമായി അകല്‍ച്ചയിലാണ്.
ആദ്യമായി തിരുവനന്തപുരത്ത് മത്സരിക്കാന്‍ എത്തിയപ്പോള്‍ ദില്ലി നായരെന്നാണ് ശശി തരൂരിനെ സുകുമാരന്‍ നായര്‍ വിശേഷിപ്പിച്ചത്. എന്നാല്‍ വര്‍ഷങ്ങല്‍ക്കിപ്പുറം അതേ ശശി തരൂരിനെ മന്നം ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ എന്‍ എസ് എസ് ക്ഷണിച്ചുവെന്നതിന് ഏറെ രാശ്ട്രീയ പ്രാധാന്യമുണ്ടെന്നതില്‍ തര്‍ക്കമില്ല.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ പ്രതിനിധികൾ പങ്കെടുത്ത അഖില കേരള നായർ പ്രതിനിധി സമ്മേളനത്തോടെയാണ് പെരുന്ന നായർ സർവീസ് സൊസൈറ്റി ആസ്ഥാനത്ത് മന്നം ജയന്തി ആഘോഷങ്ങൾ ആരംഭിച്ചത് .2 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് വിപുലമായ രീതിയിൽ ജയന്തി ആഘോഷങ്ങൾ നടത്തുന്നത്.