കണ്ണൂർ ജില്ലയിലെ അയ്യൻ കുന്ന് പഞ്ചായത്തിലെ ഭാഗങ്ങൾ കർണാടകയുടെ പരിസ്ഥിതി ലോല പ്രദേശങ്ങളിൽ ഉൾപ്പെട്ടതായി ആശങ്കയുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റും സ്ഥലം എംഎൽഎയും. ഇതിന്റെ ഭാഗമായാകാം അയ്യൻ കുന്ന് പഞ്ചായത്തിലെ ആറ് ഇടങ്ങളിൽ കഴിഞ്ഞ ദിവസം കർണാടക വനം വകുപ്പ് രേഖപ്പെടുത്തലുകൾ നടത്തിയതെന്നാണ് പഞ്ചായത്ത് പ്രസിഡണ്ട് പറയുന്നത്. പാലത്തുംകടവ്, കച്ചേരി കടവ്, കളിതട്ടുംപാറ, മുടിക്കയം എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ റോഡില്‍ ചുവന്ന പെയിന്റ് ഉപയോഗിച്ചാണ് അടയാളപ്പെടുത്തലുകള്‍ നടത്തിയിട്ടുള്ളത്.കളിതട്ടും പാറയില്‍ രണ്ടര കിലോമീറ്റര്‍ ജനവാസ കേന്ദ്രവും ഒന്നര കിലോമീറ്റര്‍ കേരള വനഭൂമിയും കടന്നാണ് രണ്ടാംകടവ് -കളിതട്ടും പാറ റോഡില്‍ അടയാളപ്പെടുത്തലുകള്‍ നടത്തിയിട്ടുള്ളത്.രാജ്യത്തെ വന്യജീവി സങ്കേതങ്ങളുടെ അതിര്‍ത്തികള്‍ ബഫര്‍സോണ്‍ ആക്കുന്നതിന്റെ ഭാഗമായാണ് കേരള അതിര്‍ത്തിക്കുള്ളില്‍ കടന്ന് കര്‍ണാടക സംഘം അടയാളപ്പെടുത്തലുകള്‍ നടത്തിയിട്ടുള്ളത് എന്ന നിഗമനത്തിലാണുള്ളത്. അയന്‍ക്കുന്ന് പഞ്ചായത്ത് പ്രസിഡണ്ട് കുര്യാച്ചന്‍ പൈമ്പളിക്കുന്നേല്‍ ഉള്‍പ്പെടെ ഉള്ളവര്‍ സ്ഥലതെത്തി പരിശോധന നടത്തി.
എന്നാൽ കർണ്ണാടകയുടെ നടപടി സംബന്ധിച്ച് കേരള സർക്കാരിനോ വനംവകുപ്പ് ഉദ്യോഗസ്ഥർക്കോ വിവരമില്ല. കർണാടക വനം വകുപ്പ് ഉദ്യോഗസ്ഥർ അടയാളപ്പെടുത്തലുകൾ ഒന്നും നടത്തിയിട്ടില്ലെന്ന് അറിയിച്ചതായി കണ്ണൂർ ഡിഎഫ്ഒ പറഞ്ഞു. മടിക്കേരി, കൂർഗ് ഡിഎഫ്ഒമാർ ആണ് ഇക്കാര്യം വ്യക്തമാക്കിയതെന്നും അദ്ദേഹം പറയുന്നു. പുതുതായി അടയാളപ്പെടുത്തലുകൾ നടത്തിയിട്ടില്ലെന്ന കർണാടക വനം വകുപ്പിന്റെ വിശദീകരണം കിട്ടിയതോടെ അന്വേഷണത്തിനായി ജില്ല കളക്ടർ എഡിഎമ്മിനെ ചുമതലപ്പെടുത്തി. എഡിഎം ഇന്ന് സ്ഥലത്തെത്തി പരിശോധന നടത്തും.