സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ ലീഗ് അനുകൂല പ്രസ്താവനയ്ക്ക് മറുപടി നൽകി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. യുഡിഎഫില്‍ ഭിന്നതയുണ്ടാക്കാമെന്ന് ആരും കരുതേണ്ടെന്ന് പ്രതിപക്ഷ നേതാവ്. എം വി ഗോവിന്ദന്‌റെ പ്രസ്താവനകൊണ്ട് യുഡിഎഫില്‍ പ്രശ്‌നങ്ങളുണ്ടാക്കാനാകില്ല. ലീഗ് തീവ്രവാദ സംഘടനയാണെന്ന പിണറായി വിജയന്റെ അഭിപ്രായം സിപിഎം സംസ്ഥാന സെക്രട്ടറി തിരുത്തിയതില്‍ സന്തോഷമുണ്ടെന്നും പ്രതിപക്ഷനേതാവ് വ്യക്തമാക്കി. ഗവര്‍ണര്‍ക്കെതിരായ സര്‍ക്കാര്‍ നിലപാടിനെ ലീഗും ആര്‍എസ്പിയും പിന്തുണച്ചതോടെ യുഡിഎഫ് പ്രതിസന്ധിലായെന്ന് എം വി ഗോവിന്ദന്‍ വ്യക്തമാക്കിയിരുന്നു. ലീഗ് വര്‍ഗീയപാര്‍ട്ടിയാണെന്ന് പറഞ്ഞിട്ടില്ലെന്നും വര്‍ഗീയതക്കെതിരായ പോരാട്ടത്തിന് യോജിക്കുന്നവരെ ചേര്‍ത്തുപിടിക്കുന്ന വിശാലമായ കാഴ്ചപ്പാടാണ് സിപിഎമ്മിന്‌റേതുമെന്നായിരുന്നു എം വി ഗോവിന്ദന്റെ പ്രസ്താവന. ബിജെപിക്ക് അനുകൂലമായെടുക്കുന്ന നിലപാടുകളോട് യുഡിഎഫില്‍ പലര്‍ക്കും അമര്‍ഷമുണ്ട്. എല്ലാകാലത്തും ആരും ശത്രുവും മിത്രവുമല്ലെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കിയിരുന്നു.