കേരള നിയമ സഭാ സമ്മേളനത്തിന് ഇന്ന് തുടക്കം; സമ്മേളനത്തിന്റെ മുഖ്യ സവിശേഷത ഗവർണറെ മാറ്റാൻ ഉള്ള ബില്ലുകൾ

പതിനഞ്ചാം കേരള നിയമ സഭയുടെ ഏഴാം സമ്മേളനത്തിന് ഇന്നു തുടക്കം.14 സർവകലാശാലകളുടെ ചാൻസല‍ർ സ്ഥാനത്തു നിന്നും ഗവർണറെ മാറ്റാൻ ഉള്ള ബില്ലുകൾ ആണ് ഈ സമ്മേളനത്തിന്റെ മുഖ്യ സവിശേഷത. ആദ്യദിനം തിരുവന്തപുരം നഗരസഭയിലെ കത്ത് വിവാദം അടക്കം ഉയർത്തി പിൻവാതിൽ നിയമനത്തിൽ പ്രതിപക്ഷം അടിയന്തിര പ്രമേയമായി ഉന്നയിക്കും. ഗവർണ‍റും സർക്കാരും തമ്മിലുള്ള പോരും വിഴിഞ്ഞവും സഭയിൽ വലിയ ചർച്ചയാകും. ഗവർണറോടുള്ള സമീപനത്തിൽ കോൺഗ്രസിൽ നിന്നും വ്യത്യസ്തമായി ലീഗിന് എതിർപ്പ് ആണുള്ളത്. ലീഗ് നിലപാട് രാവിലെ ചേരുന്ന യുഡിഫ് പാർലിമെന്ററി പാർട്ടി യോഗത്തിൽ ഉന്നയിക്കും. തരൂർ വിവാദം തുടരുന്നതിലും ലീഗിന് അസംതൃപ്തി ഉണ്ട്. പ്രതിപക്ഷ നിരയിലെ ഭിന്നത സഭയിൽ ഭരണ പക്ഷം ആയുധമാക്കും. അതേസമയം നിയമസഭ സ്പീക്കറായ ശേഷം ആദ്യമായി സെഷൻ നിയന്ത്രിക്കാൻ പോകുന്നതിൽ സന്തോഷം പ്രകടിപ്പിച്ച് എ.എൻ.ഷംസീർ. വ്യത്യസ്തമായ മറ്റൊരു റോളിലേക്കാണ് താൻ പോകുന്നന്. നല്ല നിലയിൽ നടത്താൻ കഴിയും. മുൻഗാമികൾ ചെയ്തത് പോലെ ചെയ്യുമെന്നും ഷംസീർ പറഞ്ഞു. കോടിയേരിയുടെ ചരമോപചാരം വായിക്കേണ്ടി വരുന്നത് വ്യക്തിപരമായ ദുഃഖമാണെന്നും അദ്ദേഹം പറഞ്ഞു.